ഇന്ത്യയെയും പാകിസ്താനെയും ഒന്നിപ്പിക്കാനല്ല ഞങ്ങള്‍ വിവാഹിതരായതെന്ന് സാനിയ മിര്‍സ

ഞങ്ങള്‍ വിവാഹിതരായത് ഇന്ത്യയെയും പാകിസ്താനെയും ഒന്നിപ്പിക്കാനാണെന്നത് വാസ്തവ വിരുദ്ധമാണെന്ന് ടെന്നീസ് താരം സാനിയ മിര്‍സ. ഹിന്ദുസ്ഥാന്‍ ടൈംസിന്റെ എച്ച്ടി ബ്രഞ്ച് ഫോട്ടോഷൂട്ടിനും അഭിമുഖത്തിനുമായി എത്തിയപ്പോഴാണ് സാനിയ ഇക്കാര്യം പറഞ്ഞത്. ‘ഒരുപാട് ആളുകള്‍ കരുതിയിരിക്കുന്നത് ഞാനും ഷൊഹെയ്ബും വിവാഹിതരായത് ഇരു രാജ്യങ്ങളെയും ഒരുമിപ്പിക്കാനാണെന്നാണ്. അത് സത്യമല്ല. ഞാന്‍ പാകിസ്താനില്‍ പോയപ്പോഴൊക്കെ എനിക്ക് ലഭിക്കുന്ന സ്നേഹം വളരെ വലുതാണ്.

വര്‍ഷത്തിലൊരിക്കല്‍ ഷൊഹെയ്ബിന്റെ മാതാപിതാക്കളെ കാണാന്‍ ഞാന്‍ അവിടെ പോകാറുണ്ട്. ആ രാജ്യത്തെ ആളുകള്‍ മുഴുവന്‍ ബാബി എന്നാണ് എന്നെ വിളിക്കുന്നത്, അവര്‍ തരുന്ന ബഹുമാനവും വളരെ വലുതാണ്. എനിക്കുറപ്പാണ് അത് എന്നോടുള്ള സ്നേഹമല്ല, ക്രിക്കറ്റ് ക്യാപ്റ്റനായിരുന്ന എന്റെ ഭര്‍ത്താവിനോടുള്ള സ്നേഹമാണെന്ന്.

ഷൊഹെയ്ബ് ഇവിടെ വരുമ്പോഴും സംഭവിക്കുന്നത് അതാണ്. ഷൊഹെയ്ബിന് നമ്മുടെ നാട്ടിലെ ആളുകളുടെ സ്നേഹവും ബഹുമാനവും ലഭിക്കുന്നു’ സാനിയ പറഞ്ഞു.

‘പ്രെഗ്‌നന്റ് ആണെന്ന് അറിഞ്ഞപ്പോള്‍ ആദ്യമൊരു പേടി തോന്നി. കാരണം ആദ്യ മൂന്ന് മാസത്തില്‍ വളരെ സൂക്ഷിക്കണമായിരുന്നല്ലോ, ആ സമയത്തൊക്കെ ഞാന്‍ കഠിനാധ്വാനം ചെയ്ത് പരിശീലനം നേടുകയായിരുന്നു. അതുകൊണ്ട് കുഴപ്പമൊന്നും ഉണ്ടായില്ല എന്നറിഞ്ഞപ്പോള്‍ ഞാന്‍ കുറത്ത് ശാന്തമായി. എനിക്ക് മോര്‍ണിങ് സിക്കനെസൊന്നും കാര്യമായി ഉണ്ടായിരുന്നില്ല, കുറച്ച് മൂഡ് സ്വിങ്സ് ഒഴിച്ചാല്‍ ഞാന്‍ ദിവസം മുഴുവന്‍ ആക്ടീവായിരുന്നു’ സാനിയ പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular