എട്ടുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്ത ഗര്‍ഭിണിയായ ആട് ചത്തു; പരാതിയുമായി ഉടമ

മേവത്: എട്ടു പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്ത ഗര്‍ഭിണിയായ ആട് ചത്തു. ഹരിയാനയിലെ മേവത് ജില്ലയിലാണ് സംഭവം. പ്രതികളെല്ലാം മദ്യത്തിനും മയക്കുമരുന്നിനും അടിമകളാണെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

വ്യാഴാഴ്ച ആടിന്റെ ഉടമയായ അസലു പരാതിയുമായി നാഗിന പൊലീസ് സ്റ്റേഷനില്‍ എത്തുകയായിരുന്നു. ജൂലൈ 25 നാണ് ആടിനെ കാണാതായത്. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ഉടമ സംഭവ സ്ഥലത്തെത്തിയത്. ആടിനെ മോഷ്ടിച്ച സംഘം അതിനെ മേവതിലെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച ശേഷം ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഒരു ദിവസം മുഴവന്‍ നീണ്ട പീഡനത്തില്‍ രഹസ്യഭാഗങ്ങളില്‍ ഏറ്റ മുറിവില്‍ നിന്നുണ്ടായ രക്തസ്രാവം മൂലം ആട് ചത്തുപോകുകയായിരുന്നു.

സവക്കര്‍, ഹാറൂണ്‍, ജാഫര്‍ എന്നിവരും തിരിച്ചറിയാന്‍ കഴിയാത്ത 5 പേരും ചേര്‍ന്ന് ആടിനെ കൂട്ടബലാത്സംഗം ചെയ്തുവെന്നാണ് ആടുടമ നല്‍കിയ പരാതിയില്‍ ആരോപിക്കുന്നത്. പ്രതികളെല്ലാം ഒളിവിലാണ്. ചത്ത ആടിനെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം കേസില്‍ തുടരന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular