തിങ്കളാഴ്ച സന്തോഷത്തോടെ ഓഫീസിലെത്തി..!! അവസാന ജോലികൾ ചെയ്തു തീർത്തു..!! വെള്ളിയാഴ്ച പോകാനിരുന്നത് മാറ്റിവച്ചതായിരുന്നു…; ജീവനൊടുക്കിയത് പുലർച്ചെ..!!! 5മണിക്ക് സഹപ്രവർത്തകരിലൊരാൾക്ക് മെസേജ് അയച്ചു…!! വീടിൻ്റെ വാതിൽ അടച്ചിരുന്നില്ല.., ഫോൺ റിങ് ചെയ്തുകൊണ്ടിരുന്നു…!! അന്ന് നടന്നത് ഇതാണ്…

കണ്ണൂർ: എഡിഎം നവീൻ ബാബു തിങ്കളാഴ്ച ഓഫിസിലെത്തിയത് പതിവിലും സന്തോഷത്തോടെയായിരുന്നു. മുഖത്ത് ആ സന്തോഷം വ്യക്തമായിരുന്നു. കാരണം ഇന്ന് നാട്ടിലേക്കു സ്ഥലം മാറിപ്പോകുന്നതിന്റെ ദിവസമാണ്. കണ്ണൂരിൽനിന്നു പത്തനംതിട്ടയിലേക്ക് കഴിഞ്ഞ വെള്ളിയാഴ്ച വിടുതൽവാങ്ങി പോകേണ്ടതായിരുന്നു. എന്നാൽ നവരാത്രി പൂജയോടനുബന്ധിച്ച് 11ന് സർക്കാർ പൊതുഅവധി പ്രഖ്യാപിച്ചതോടെ വിടുതൽ തിങ്കളാഴ്ചയിലേക്കു മാറ്റി. പിന്നീട് സംഭവിച്ചത് ഇങ്ങനെ…

ഒക്ടോ. 14 തിങ്കൾ രാവിലെ 11.00

കലക്ടറേറ്റിലെ എല്ലാ ജീവനക്കാർക്കും ചായസൽക്കാരം. പോകുന്നതിനു മുൻപുള്ള ഫയലുകളെല്ലാം തീർപ്പാക്കുന്ന തിരക്കായിരുന്നു പിന്നീട്.

വൈകിട്ട് 4:00 മണി

കലക്ടറേറ്റിലെ റവന്യു സ്റ്റാഫ് കൗൺസിലിന്റെ യാത്രയയപ്പ്. കലക്ടർ അരുൺ കെ.വിജയൻ, ഡപ്യൂട്ടി കലക്ടർമാരായ കെ.വി.ശ്രുതി, ശ്രീലത എന്നിവർക്കൊപ്പം വേദിയിൽ. കലക്ടറുടെ പ്രസംഗം കഴിഞ്ഞു 4 മണിയോടെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ കടന്നുവരുന്നു.

റവന്യു ജീവനക്കാർ മാത്രം പങ്കെടുക്കുന്ന ചടങ്ങിലേക്കു മറ്റാരെയും ക്ഷണിച്ചിരുന്നില്ല. വേദിയിൽ കലക്ടർക്കരികിൽ ഇരുന്ന ദിവ്യ മൈക്ക് മുന്നിലേക്കു നീക്കിവച്ച് ‘ഞാനൊരു വഴിപോക്കയാണെന്നു’ പറഞ്ഞു പ്രസംഗം തുടങ്ങി. എഡിഎമ്മിനെ വിമർശിച്ചുള്ള 6 മിനിറ്റ് പ്രസംഗം കഴിഞ്ഞ് ഉപഹാരം നൽകാൻ നിൽക്കാതെ ദിവ്യ ഇറങ്ങിപ്പോയി.

ചടങ്ങിനെത്തിയവരെല്ലാം അപ്രതീക്ഷിത അടിയേറ്റപോലെയായി. ആരും ഒന്നും പ്രതികരിച്ചില്ല. ജീവനക്കാരുടെ ഉപഹാരം കലക്ടർ എഡിമ്മിനു കൈമാറി. ഒരു ഡപ്യൂട്ടി കലക്ടറുടെ കൂടി പ്രസംഗം കഴിഞ്ഞതോടെ എഡിഎമ്മിന്റെ മറുപടി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞതിനെ പരാമർശിക്കാതെ കണ്ണൂരിൽ ജോലി ചെയ്തതും നാട്ടിലേക്കു പോകുന്നതിലുള്ള സന്തോഷവും പങ്കുവച്ചുള്ള ചെറിയ പ്രസംഗം.

വൈകിട്ട് 5.00 മണി

ഓഫിസ് സമയം കഴിഞ്ഞു ജീവനക്കാരെല്ലാം പോകുന്നു. എഡിഎം, ഡ്രൈവർ, പഴ്സനൽ സ്റ്റാഫിലെ 2 പേർ എന്നിവർ മാത്രം ഓഫിസിൽ. യാത്രയയപ്പ് ചടങ്ങിൽ ലഭിച്ച ഉപഹാരം എഡിഎം സ്റ്റേജിൽ നിന്നെടുത്തിരുന്നില്ല. സഹപ്രവർത്തകയാണ് അതെല്ലാമെടുത്ത് അദ്ദേഹത്തിന്റെ മേശപ്പുറത്തു വച്ചത്. 5.30ന് പഴ്സനൽ സ്റ്റാഫും മടങ്ങി.

വൈകിട്ട് 5.45ന്

എഡിഎം ഓഫിസിൽനിന്നിറങ്ങിയത് 5.45ന്. എന്നാൽ, വാഹനത്തിന്റെ ലോഗ് ബുക്കിൽ ഒപ്പിടാൻ മറന്നതുകൊണ്ടു തിരിച്ചുവന്നു. ലോഗ് ബുക്കിൽ ഒപ്പിട്ടശേഷം കാറിൽ പോകുമ്പോൾ ഡ്രൈവറോട് റെയിൽവേ സ്റ്റേഷനു സമീപത്തെ മുനീശ്വരൻ കോവിലിനരികിൽ ഇറക്കിയാൽ മതിയെന്നാവശ്യപ്പെട്ടു.

കാസർകോട്ടുനിന്നുള്ള സുഹൃത്ത് വരാനുണ്ടെന്നും അദ്ദേഹത്തോടൊപ്പം പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിലേക്കു പോകുമെന്നുമാണ് പറഞ്ഞത്. രാത്രി 8.55ന് എത്തുന്ന മലബാർ എക്സ്പ്രസിലാണ് ചെങ്ങന്നൂരിലേക്കു പോകേണ്ടിയിരുന്നത്.

ഒക്ടോ. 15ന് പുലർച്ചെ 5.45

പുലർച്ചെ 5.17ന് ചെങ്ങന്നൂരിൽ ട്രെയിൻ ഇറങ്ങേണ്ട നവീൻ ബാബു അവിടെ എത്തിയില്ലെന്ന് പുലർച്ചെ 5.45ന് എഡിഎമ്മിന്റെ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് (സിഎ) റീനയെ അറിയിക്കുന്നു. റെയിൽവേ പൊലീസ് ടിടിഇ വഴി അന്വേഷിച്ചപ്പോൾ നവീൻ ബാബു ട്രെയിനിൽ കയറിയിട്ടില്ലെന്നു കണ്ടെത്തിയിരുന്നു. ഉടൻതന്നെ റീന ഡ്രൈവർ ഷംസുദ്ദീനെ അറിയിച്ചു.

ദിവ്യ നടത്തിയത് ആസൂത്രിത നീക്കം..!! പരമാവധി അപമാനിച്ചുവിടാൻ തിരക്കഥ ഒരുക്കി..!!! മാധ്യമ പ്രവർത്തകർ ആരുമില്ലാത്തതിനാൽ ദിവ്യ എത്തുന്നതിന് തൊട്ടുമുൻപ് ഒരു വീഡിയോഗ്രാഫർ സ്ഥലത്ത് എത്തി..!!! 6 മിനിട്ട് പ്രസംഗം ചിത്രീകരിച്ചു.. രാത്രി ഈ വീഡിയോ ചാനലുകൾക്ക് നൽകി…

രാവിലെ 6.30

ഷംസുദ്ദീൻ എഡിഎമ്മിന്റെ വീട്ടിലെത്തി. വാതിൽ തുറന്നിട്ടതായി കണ്ടു. ഫോൺ അകത്തുനിന്ന് റിങ് ചെയ്യുന്നുണ്ടായിരുന്നു. ഒറ്റയ്ക്കു വീട്ടിൽ കയറാൻ ഭയം കാരണം സമീപത്തു താമസിക്കുന്ന മരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയറെ വിളിച്ചു.

ഇതാണ് സിപിഎം പ്രവർത്തകർ… ഇതാണ് കരുതൽ…!! ദിവ്യയ്ക്ക് കാവലായി പാർട്ടിയുടെ വനിതാ പ്രവർത്തകർ…!!! വീടിന് സംരക്ഷണമൊരുക്കി സി.പി.എം ലോക്കൽ നേതാക്കളും…!! ദിവ്യയ്ക്കെതിരേ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ…

മൂന്നാമതൊരാൾ കൂടി വേണമെന്നു പറഞ്ഞു കലക്ടറുടെ ഗൺമാനെ വിളിച്ചുവരുത്തി. 7ന് 3 പേരും അകത്തുകയറിയപ്പോൾ കിടപ്പുമുറിയിൽ നവീൻ ബാബു പ്ലാസ്റ്റിക് കയറിൽ തൂങ്ങിമരിച്ച നിലയിൽ. തലേദിവസം ഓഫിസിൽ ധരിച്ച അതേ വേഷമായിരുന്നു അപ്പോഴും.

പുലർച്ചെ 5ന് നവീൻ ബാബു സഹപ്രവർത്തകരിൽ ഒരാൾക്കു മറ്റൊരാളുടെ ഫോൺ നമ്പർ ആവശ്യപ്പെട്ട് വാട്സാപ് സന്ദേശം അയച്ചിരുന്നു. പക്ഷേ, സന്ദേശം ലഭിച്ചയാൾ അതു കണ്ടത് രാവിലെ 6.30ന് ആണ്. നവീൻ ബാബു ജീവനൊടുക്കിയത് രാവിലെയാണ് എന്ന സൂചനയാണ് ഇതു നൽകുന്നത്.

തോൽക്കുക രാഹുൽ മാങ്കൂട്ടത്തിൽ ആയിരിക്കില്ല, രാഹുൽ ഗാന്ധിയായിരിക്കും…!!! പാലക്കാട്ടെ സ്ഥാനാർഥി പ്രഖ്യാപനം കോൺഗ്രസ് പുനഃപരിശോധിക്കണം..!! തിരുത്തിയില്ലെങ്കിൽ ഹരിയാന ആവർത്തിക്കും…!!! പാർട്ടി തീരുമാനത്തിന് ശേഷം സ്വതന്ത്രനായി മത്സരിക്കുമോ എന്ന് പറയാമെന്ന് സരിൻ

പി.പി ദിവ്യയുടെ ഭർത്താവിൻ്റേതാണ് പെട്രോൾ പമ്പ്…!! പരാതിക്കാരനായ പ്രശാന്ത് വെറും ബിനാമിക്കാരൻ…!!! സിപിഎം, ഡിവൈഎഫ്ഐ നേതാക്കൾക്കും പെട്രോൾ പമ്പിൽ പങ്കാളിത്തമുണ്ടെന്ന് കോൺഗ്രസ് ആരോപണം…!!!

ഷാഫി പറമ്പിലിന്റെ സമ്മർദം…!!! പാലക്കാട് കോൺഗ്രസിൽ അടി തുടങ്ങി…!!! രാഹുൽ മാങ്കൂട്ടത്തിലിനെ പ്രഖ്യാപിച്ച തീരുമാനത്തിൽ വിയോജിപ്പ് പ്രകടിപ്പിച്ച് ഡോ. പി സരിൻ..!! വാർത്താസമ്മേളനം വിളിക്കും…

Unraveling the last hours of Naveen Babu Naveen Babu Death PP Divya Kerala News Malayalam News
Kannur News

pathram desk 1:
Leave a Comment