ഭാരതം എന്ന പേര് ആത്മാഭിമാനം വളർത്തുന്നു,​ ഇന്ത്യ ഒഴിവാക്കണമെന്ന് പറ‍ഞ്ഞിട്ടില്ല: സി.ഐ. ഐസക്

കൊച്ചി: സ്കൂൾ പാഠപുസ്തകങ്ങളിൽനിന്ന് ‘ഇന്ത്യ’ ഒഴിവാക്കി ‘ഭാരതം’ എന്നാക്കി മാറ്റാനുള്ള ശുപാർശ വിവാദമായതിനു പിന്നാലെ പ്രതികരണവുമായി എൻസിഇആർടി സോഷ്യൽ സയൻസ് സമിതി അധ്യക്ഷനും മലയാളിയുമായ പ്രഫ. സി.ഐ.ഐസക്. ഇന്ത്യ എന്നു പഠിപ്പിക്കേണ്ടെന്നു പറഞ്ഞിട്ടില്ലെന്നും ഭാരതം എന്ന പേര് ആത്മാഭിമാനം വളർത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഭീഷണിപ്പെടുത്തി നെഗറ്റീവ് റിവ്യൂ ഉണ്ടാക്കുന്നവർക്കെതിരേ കേസെടുക്കും;

പതിറ്റാണ്ടുകൾ നീണ്ട അധ്യാപന ജീവിതത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ എന്നും ഭാരതം എന്നും പറയുമ്പോൾ വിദ്യാർഥികൾക്കുണ്ടാകുന്ന വ്യത്യാസം അറിയാം. ഈ രണ്ടു പേരുകളും കുട്ടികളിലുണ്ടാക്കുന്ന അനന്തരഫലവും മനസ്സിലാകും. ഭാരതം എന്നു പറയുമ്പോൾ അവർക്കു വലിയ സന്തോഷമാണ്. ഇന്ത്യ എന്നു പഠിപ്പിക്കേണ്ടെന്ന് എവിടെയും പറഞ്ഞിട്ടില്ല. ഭാരതം എന്നുകൂടി പഠിപ്പിക്കണമെന്നാണ് നിർദേശിച്ചത്. ഭാരതം എന്ന പേര് ആത്മാഭിമാനം വളർത്തുന്നു.

ഫേസ്ബുക്കും യുട്യൂബും ഉൾപ്പെടെ 9 പ്രതികൾ; സിനിമാ റിവ്യൂ ആദ്യ കേസെടുത്തു

7000 വർഷത്തിലേറെ പഴക്കമുള്ള വിഷ്ണു പുരാണത്തിൽ ഭാരതം എന്നു പരാമർശിച്ചിട്ടുണ്ട്. കാളിദാസനും ഈ പേര് ഉപയോഗിച്ചിട്ടുണ്ട്. 1757ലെ പ്ലാസി യുദ്ധത്തിനു േശഷമാണ് ‘ഇന്ത്യ’ സജീവമായത്. 12–ാം ക്ലാസ് വരെ പാഠപുസ്തകങ്ങളിൽ ഭാരതം എന്ന് ഉപയോഗിക്കണമെന്ന ശുപാർശ ഈ സാഹചര്യത്തിലാണു നൽകിയത്. ആരുടെയും നിർബന്ധത്തിനു വഴങ്ങിയിട്ടില്ല. ആത്മസംതൃപ്തി തോന്നുന്നുണ്ടെന്നും സി.ഐ.ഐസക് വ്യക്തമാക്കി.

Similar Articles

Comments

Advertismentspot_img

Most Popular