ദിലീപ് ഫോണ്‍ മാറ്റിയത് ഡി.ഐ.ജി. വിളിച്ചതിനുശേഷം, സൈബര്‍ ആക്രമണ പരാതിയുമായി ബന്ധപ്പെടാണ് വിളിച്ചതെന്ന് ഡി.ഐ.ജി.

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട വധഗൂഢാലോചന കേസില്‍, പ്രതി ദിലീപിനെ ഡി.ഐ.ജി. സഞ്ജയ് കുമാര്‍ ഗരുഡിന്‍ ഫോണില്‍ വിളിച്ചതായി ആരോപണം. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ പരാതിക്കു പിന്നാലെയായിരുന്നു ഫോണ്‍ വിളി എന്നാണു വിവരം. എന്നാല്‍ മറ്റൊരാള്‍ക്കെതിരെയുള്ള സൈബര്‍ ആക്രമണം സംബന്ധിച്ച പരാതി അറിയിക്കാനാണ് ദിലീപ് തന്നെ വിളിച്ചതെന്ന് ഡിഐജി സഞ്ജയ് കുമാര്‍ ഗുരുഡിന്‍ പറഞ്ഞു. ഈ വിഷയവുമായി ബന്ധപ്പെട്ട് ദിലീപിനെ താന്‍ തിരിച്ച് വിളിച്ചിരുന്നെന്നും ഡിഐജി പ്രതികരിച്ചു.

ഡി.ഐ.ജി. ദിലീപിനെ വിളിച്ചത്, ജനുവരി എട്ടിനു രാത്രി 10.04 നാണ്. ഇരുവരും നാലു മിനിറ്റ് 12 സെക്കന്റ് സംസാരിച്ചു. വാട്ട്‌സ്ആപ്പ് കോള്‍ വഴിയായിരുന്നു സംഭാഷണം. ഈ സംഭാഷണത്തിനുശേഷമാണു ദിലീപ് ഫോണ്‍ മാറ്റിയത് എന്നാണ് ആരോപണം. ദിലീപ് അഭിഭാഷകനുമായി ഫോണില്‍ ബന്ധപ്പെട്ടതിനു പിന്നാലെയായിരുന്നു ഡി.ഐ.ജിയുടെ വാട്‌സ്ആപ്പ് കോള്‍. അതിനടുത്ത ദിവസം, ജനുവരി ഒമ്പതിനു ദിലീപിനെയും സംഘത്തെയും പ്രതി ചേര്‍ത്തു കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

ഡി.ഐ.ജിയുടെ ഫോണ്‍ സംഭാഷണത്തെക്കുറിച്ചു ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular