പുകയും ചാരവും കൊണ്ട് ശ്മശാനങ്ങള്‍ നിറഞ്ഞിരിക്കുന്നു; ഡല്ഹിയിലെ പൊതുശ്മശാനത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ കരളലിയിക്കും

ന്യൂഡല്‍ഹി: കോവിഡിന്റെ തീവ്രത തെളിവാക്കുന്ന ചിത്രങ്ങളാണ് ഡല്‍ഹിയില്‍നിന്നു പുറത്തുവരുന്നത്. രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് പ്രസിദ്ധീകരിച്ച ചിത്രങ്ങള്‍ ഉള്ളുലയാതെ കാണാന്‍ കഴിയില്ല. പൊതുശ്മശാനത്തില്‍ സ്ഥലമില്ലാത്ത രീതിയിലാണ് മൃതദേഹങ്ങള്‍ കൂട്ടിവച്ചിരിക്കുന്നതും ദഹിപ്പിക്കുന്നതും. ഡാനിഷ് സിദ്ദിഖിയുടേതാണ് ചിത്രങ്ങള്‍.

ശ്മശാനങ്ങളില്‍ സ്ഥലം ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് രണ്ടു ദിവസമാണ് സ്വന്തം അമ്മയുടെ മൃതദേഹത്തിന് ഡല്‍ഹി സ്വദേശിയായ നിതീഷ് കുമാര്‍ കാവലിരുന്നതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. പുകയും ചാരവും കൊണ്ട് ശ്മശാനങ്ങള്‍ നിറഞ്ഞിരിക്കുകയാണെന്നും ഒരല്‍പം സ്ഥലം കിട്ടാന്‍ താന്‍ വല്ലാതെ അലഞ്ഞെന്നും നിതീഷ് പറയുന്നു.

അഞ്ചുവയസുകാരനെന്നോ അമ്പതുകാരനെന്നോ മധുവിധു തീരാത്തവരെന്നോ ഉള്ള വ്യത്യാസമില്ലാതെ, അന്ത്യ കര്‍മങ്ങളില്ലാതെ ഉറ്റവരെ ദഹിപ്പിച്ച് മടങ്ങുകയാണെന്ന് ആളുകള്‍ കണ്ണീരോടെ പറയുന്നു. 5–8 വരെ മൃതദേഹങ്ങള്‍ ദഹിപ്പിച്ചിരുന്ന താന്‍ ഒറ്റ ദിവസം 78 പേരെ സംസ്‌കരിച്ചുവെന്ന് ശ്മശാന സൂക്ഷിപ്പുകാരന്‍ പറയുന്നു.

ഓക്‌സിജന്‍ ക്ഷാമമാണ് കൂടുതല്‍ പേരുടെയും ജീവനെടുക്കുന്നത്. 24 മണിക്കൂറിനിടെ ഗംഗാറാം ആശുപത്രിയില്‍ മരിച്ചത് 25 പേരാണ്. മറ്റുള്ള ആശുപത്രികളിലും സമാനമായ അവസ്ഥയാണ് നിലവിലുള്ളത്.

Similar Articles

Comments

Advertismentspot_img

Most Popular