ബന്ധുക്കള്‍ ജീവനോടെ മൊബൈല്‍ മോര്‍ച്ചറിയില്‍ കിടത്തിയ ആളെ രക്ഷപെടുത്തി

മൃതദേഹങ്ങൾ സൂക്ഷിക്കുന്ന ഫ്രീസറിൽ കിടത്തിയ 74 കാരനെ രക്ഷപ്പെടുത്തി. തമിഴ്‌നാട്ടിലെ സേലത്ത് ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ബാലസുബ്രഹ്മണ്യം എന്ന ആളെയാണ് ബന്ധുക്കൾ മൊബൈൽ മോർച്ചറിയായി ഉപയോഗിക്കുന്ന ഫ്രീസറിൽ കിടത്തിയത്. ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബാലസുബ്രഹ്മണ്യത്തെ ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് കൊണ്ടുവന്ന ശേഷമാണ് ഫ്രീസറിലാക്കിയത്. ഒരു രാത്രി മുഴുവന്‍ ഇദ്ദേഹത്തിന് ഫ്രീസറിൽ കഴിയേണ്ടിവന്നു. സഹോദരനാണ് മരിക്കാനായി ഇദ്ദേഹത്തെ ഫ്രീസറിലേക്ക് മാറ്റിയതെന്നാണ് റിപ്പോർട്ട്.

ഒരു ഏജന്‍സിയില്‍ നിന്നാണ് ഇദ്ദേഹത്തിന്റെ സഹോദരന്‍ തിങ്കളാഴ്ച രാവിലെ ഫ്രീസർ വാടകയ്ക്കെടുത്തത്. ബാലസുബ്രഹ്മണ്യം മരിച്ചുവെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇവർ ഫ്രീസർ ആവശ്യപ്പെട്ടത്. പിറ്റേന്ന് ഇത് തിരികെ കൊണ്ടുപോകാനായി ഏജന്‍സിയിലെ ജീവനക്കാരന്‍ എത്തിയപ്പോഴാണ് ജീവനോടെ ബാലസുബ്രഹ്മണ്യത്തെ ഫ്രീസറിൽ കണ്ടത്. ഇദ്ദേഹം ഈ വിവരം അധികൃതരെ അറിയിക്കുകയായിരുന്നു. ഇതേക്കുറിച്ച് ബന്ധുക്കളോട് ചോദിച്ചപ്പോള്‍ തങ്ങള്‍ അദ്ദേഹം മരിക്കാനായി കാത്തിരിക്കുകയായിരുന്നു എന്നായിരുന്നു മറുപടി.

മൊബൈല്‍ മോര്‍ച്ചറിയില്‍ ജീവനോടെ കിടക്കുന്ന ബാലസുബ്രഹ്മണ്യത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സഹോദരനെതിരെ എതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular