പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പിഡിപ്പിക്കാന് ഓത്താശ ചെയ്ത അച്ഛന്‍ അറസ്റ്റില്‍

കണ്ണൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ചു കര്‍ണാടകയിലേക്കു കടത്തി മാസങ്ങളോളം പീഡിപ്പിച്ച യുവാവിന്റെ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ ഒളിവില്‍ താമസിക്കാന്‍ സഹായിച്ചതിനാണ് മയ്യില്‍ കടൂര്‍ സ്വദേശിയും ബസ് ഉടമയുമായ ബാലകൃഷ്ണ(53)നെ പിടികൂടിയത്. 11 മാസം മുന്‍പ് വളപട്ടണം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ സ്വന്തം മകനെ സഹായിച്ചതിനാല്‍ മാസങ്ങളായി ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നു.

വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഒന്നാം പ്രതിയായ മയ്യില്‍ കടൂര്‍ സ്വദേശി അഷിത്ത് പാലി (20)നെ കര്‍ണാടക ബല്‍ത്തങ്ങാടിയില്‍വച്ച് ഒരു മാസം മുന്‍പേ പൊലീസ് പിടികൂടിയിരുന്നു. പ്രതിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച മറ്റു 2 ബന്ധുക്കളെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നു പ്രതിയുടെ പിതാവ് കാസര്‍കോട്, വടകര, പയ്യന്നൂര്‍ എന്നിവിടങ്ങളിലായി ഒളിവില്‍ കഴിയുകയായിരുന്നു.

വളപട്ടണം പൊലീസ് ഇന്‍സ്‌പെക്ടര്‍ എം.കൃഷ്ണന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് എല്ലാവരെയും പിടികൂടിയത്. 17കാരിയെ പ്രണയം നടിച്ച് തമിഴ്‌നാട്, ആന്ധ്രപ്രദേശ്, കര്‍ണാടക എന്നിവിടങ്ങളിലായി ഒളിച്ചു താമസിപ്പിച്ചാണ് യുവാവ് പീഡിപ്പിച്ചത്. തമിഴ്നടന്‍ വിജയിയുടെ കടുത്ത ആരാധകനായതിനാല്‍ യുവാവിനെ തേടി വിവിധ സിനിമാ ഫാന്‍സ് അസോസിയേഷനുമായി ബന്ധപ്പെട്ടാണ് ആദ്യം അന്വേഷണം നടന്നത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ലക്ഷക്കണക്കിനു ഫോണ്‍ വിളികള്‍ കൂടി പരിശോധിക്കുകയും, വിവിധ സംസ്ഥാനങ്ങളില്‍ പോയി അന്വേഷണം നടത്തിയുമാണ് ഒടുവില്‍ പ്രതികളെല്ലാം പൊലീസ് വലയിലായത്.

Similar Articles

Comments

Advertismentspot_img

Most Popular