അബുദബിയില്‍ നിന്ന് പുറപ്പെട്ട വിമാനത്തിലെ 181 യാത്രക്കാരില്‍ 49 ഗര്‍ഭിണികളും നാലു കുട്ടികളും

കൊച്ചി: അബുദബിയില്‍ നിന്നു കൊച്ചിയിലേയ്ക്കു പുറപ്പെട്ട വിമാനത്തിലെ 181 യാത്രക്കാരില്‍ 49 ഗര്‍ഭിണികളും നാലു കുട്ടികളും. വിമാനം രാത്രി 10.20ന് കൊച്ചിയിലെത്തുമെന്നാണ് പ്രതീക്ഷ. യാത്രക്കാരെ വിമാനത്താവളത്തിലെ പരിശോധനകള്‍ക്ക് ശേഷം ക്വാറന്റീന്‍ കേന്ദ്രങ്ങളിലെത്തിക്കാന്‍ എട്ട് കെഎസ്ആര്‍ടിസി ബസും 40 ടാക്‌സികളുമാണ് തയാറാക്കിയിരിക്കുന്നത്.

ഗര്‍ഭിണികള്‍ക്കു സ്വകാര്യ വാഹനത്തിലോ സിയാല്‍ ഒരുക്കിയ ടാക്‌സികളിലോ വീടുകളിലേയ്ക്ക് പോകാം. ഇവര്‍ 14 ദിവസം വീടുകളില്‍ ക്വാറന്റീനില്‍ കഴിയണമെന്നാണ് നിര്‍ദേശം. യാത്രക്കാരുടെ പരിശോധനകള്‍ക്കായി അഞ്ച് ഇമിഗ്രേഷന്‍ കൗണ്ടറുകളാണുള്ളത്. ഇതില്‍ 10 ഉദ്യോഗസ്ഥര്‍ ഉണ്ടാകുക.

ശരാശരി 30 പേരടങ്ങുന്ന ആറ് സംഘങ്ങളായി തിരിച്ചായിരിക്കും കൗണ്ടറിലേയ്ക്ക് കൊണ്ടുവരിക. തൃശൂരിലും ഗുരുവായൂരിലും ഒരുക്കിയ ക്വാറന്റീന്‍ കേന്ദ്രങ്ങളിലേയ്ക്കുള്ള 60 പേരെ മൂന്നു ബസുകളിലായി കൊണ്ടു പോകും. തൃശൂര്‍ ജില്ലയില്‍ നിന്നാണ് ഏറ്റവും അധികം യാത്രക്കാര്‍.

Similar Articles

Comments

Advertismentspot_img

Most Popular