പാലക്കാട് കൊറോണ സ്ഥിരീകരിച്ചയാളുടെ മകനായ കെഎസ്ആര്‍ടിസി കണ്ടക്ടറുടെ പരിശോധന ഫലം പുറത്ത്

പാലക്കാട് : പാലക്കാട് കാരക്കുറിശ്ശിയില്‍ കൊറോണ സ്ഥിരീകരിച്ചയാളുടെ മകനായ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് പ്രാഥമിക പരിശോധനയില്‍ കൊറോണ ബാധയില്ലെന്ന് കണ്ടെത്തി. ഇയാളുടെ സാമ്പിള്‍ വീണ്ടും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

പാലക്കാട് രണ്ടാമത് രോഗം സ്ഥിരീകരിച്ച ആളാണ് ഉംറ കഴിഞ്ഞെത്തിയ കാരാക്കുറുശ്ശി സ്വദേശിക്കാണ്. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ രണ്ടാമത്തെ മകന്‍ ഉള്‍പ്പെടെയുള്ളവരോട് വീടുകളില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയാന്‍ ആവശ്യപ്പെട്ടത്. മണ്ണാര്‍ക്കാട് ഡിപ്പോയിലെ കണ്ടക്ടറാണ് ഇയാള്‍. മാര്‍ച്ച് 13 ന് വിദേശത്ത് നിന്നെത്തിയ അച്ഛനെ ഇയാള്‍ ഒരു തവണ ആശുപത്രിയില്‍ കൊണ്ടുപോയിരുന്നു. പിന്നീട് 16ന് അഗളിവഴി കോയമ്പത്തൂര്‍ക്കും 18നു രാവിലെ മണ്ണാര്‍ക്കാട്ടുനിന്ന് പാലക്കാട്, തൃശ്ശൂര്‍, എറണാകുളംവഴി തിരുവനന്തപുരത്തേക്കുമുള്ള കെ.എസ്.ആര്‍.ടി.സി. ബസില്‍ കണ്ടക്ടറായി ജോലിചെയ്തിരുന്നു. 19നാണു ഇയാള്‍ തിച്ചെത്തിയത്.

പ്രാഥമിക പരിശോധനാഫലം നെഗറ്റീവാണെങ്കിലും പലകേസുകളിലും രണ്ടാമത്തെ പരിശോധനാ ഫലത്തിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത് എന്നുള്ളതിനാല്‍ ഇപ്പോഴും ഭീതി ഒഴിഞ്ഞിട്ടില്ല. അതേസമയം രോഗ ബാധിതനായ കാരക്കുറിശ്ശിക്കാരന്‍ 300 പേരുമായി നേരിട്ട് സമ്പര്‍ക്കം പലര്‍ത്തിയതിനാല്‍ ആ മേഖലയില്‍ കടുത്ത ജാഗ്രത തുടരുകയാണ്. രോഗി പോയ പള്ളി, പ്രാഥാമികാരോഗ്യ കേന്ദ്രം എടിഎം തുടങ്ങി ഇയാളുടെ വീടും പരിസരവുമെല്ലാം ഫയര്‍ ആന്‍ഡ് സേഫ്റ്റി വിഭാഗം അണുവിമുക്തമാക്കി. കരിമ്പ പാലളം മുസ്ലിം പള്ളിയില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് നമസ്‌കാരം നടത്തിയതിനെ തുടര്‍ന്ന് കാരാകുറിശ്ശി സ്വദേശിയുടെ ബന്ധു കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.

ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. കാരാകുറിശ്ശി സ്വദേശി വിദേശത്തുനിന്നെത്തി നിരീക്ഷണത്തില്‍ കഴിയുന്ന സമയത്ത് ബന്ധുവുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നതായി ആരോഗ്യവകുപ്പ് കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന്, വളാഞ്ചേരിയിലെ വീട്ടില്‍ നിരീക്ഷണത്തിലിരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടിരുന്നയാളാണ് ഇയാള്‍. എന്നാല്‍ അവിടെനിന്ന് ഭാര്യവീടായ കരിമ്പയിലെത്തിയ ഇയാള്‍ പള്ളിയില്‍ നമസ്‌കാരത്തില്‍ പങ്കെടുക്കുകയായിരുന്നു

Similar Articles

Comments

Advertismentspot_img

Most Popular