നിലപാടില്‍ ഉറച്ച് ഇന്ത്യ; ഏഷ്യാ കപ്പ് പാക്കിസ്ഥാനിലാണെങ്കില്‍ ഇന്ത്യ കളിക്കില്ല

ഏഷ്യാ കപ്പ് നടക്കുന്നത് പാകിസ്താനിലാണെങ്കില്‍ ഇന്ത്യ ടൂര്‍ണമെന്റില്‍ പങ്കെടുക്കില്ലെന്ന് ബിസിസിഐ. ആതിഥേയത്വം ആരു വഹിക്കുന്നു എന്നതിനപ്പുറം വേദിയാണ് പ്രശ്‌നമെന്ന് ബിസിസിഐ അറിയിച്ചു. പാക്കിസ്താന്‍ ആതിഥേയത്വം വഹിക്കുന്നതില്‍ തങ്ങള്‍ക്ക് പ്രശ്‌നമില്ലെന്നും വേദി പാകിസ്താനിലാണെങ്കില്‍ കളിക്കില്ലെന്നുമാണ് ബിസിസിഐ നിലപാട്.

നേരത്തെ, ഇന്ത്യ ഏഷ്യ കപ്പില്‍ കളിച്ചില്ലെങ്കില്‍ അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ടി-20 ലോകകപ്പില്‍ പങ്കെടുക്കില്ലെന്ന് പാകിസ്താന്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്. ഇന്ത്യ ഇല്ലാതെ ഏഷ്യ കപ്പ് നടത്താന്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിനു തീരുമാനിക്കാമെന്നും ഇന്ത്യയെ ഉള്‍പ്പെടുത്താനാണ് തീരുമാനമെങ്കില്‍ വേദി പാകിസ്താനില്‍ നിന്നു മാറ്റണമെന്നും ബിസിസിഐ പറഞ്ഞു.

2018 ഏഷ്യ കപ്പിലും സമാന പ്രശ്‌നം ഉണ്ടായിരുന്നു. ഇന്ത്യയില്‍ നടക്കേണ്ടിയിരുന്ന ടൂര്‍ണമെന്റ് ബിസിസിഐ പാകിസ്താനിലേക്കു മാറ്റി. പാകിസ്താന് ഇന്ത്യയില്‍ കളിക്കാന്‍ വിസ ലഭിക്കാത്ത സാഹചര്യത്തെ തുടര്‍ന്നാണ് ബിസിസിഐ വേദി മാറ്റിയത്. അന്ന് ബിസിസിഐ ചെയ്തത് ഇന്ന് പിസിബിക്ക് ചെയ്യാമല്ലോ എന്നാണ് ചോദ്യം. സെപ്തംബറിലാണ് ഏഷ്യ കപ്പ് നടക്കുന്നത്. 2018 ഏഷ്യ കപ്പില്‍ ഇന്ത്യയായിരുന്നു ചാമ്പ്യന്‍ പട്ടം ചൂടിയത്. ഫൈനലില്‍ ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടം ചൂടിയത്.

Similar Articles

Comments

Advertismentspot_img

Most Popular