‘ഇനിയും ഇത് അങ്ങ് മിണ്ടാതെ സഹിക്കാന്‍ ഞാന്‍ തയ്യാറല്ല’ ഐ.ജി ശ്രീജിത്തിനെതിരെ പരാതി നല്‍കാനൊരുങ്ങി രശ്മി നായര്‍

കൊച്ചി: ഐ.ജി ശ്രീജിത്തിനെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി മോഡല്‍ രശ്മി നായര്‍. ശ്രീജിത്തിനെതിരെ പരാതി നല്‍കുമെന്നും രശ്മി ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കുന്നു. നമ്പി നാരായണന് അനുകൂലമായി കോടതി വിധി വന്നതിന് പിന്നാലെ രശ്മി ഐജി ശ്രീജിത്തിനെതിരെ ഫെയ്സ്ബുക്കിലൂടെ ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. പെണ്‍വാണിഭക്കേസില്‍ തന്നെ അറസ്റ്റ് ചെയ്യുകയും പിന്നീട് ചിലരുടെ പേരുകള്‍ പറയണമെന്ന് ആവശ്യപ്പെട്ടെന്നായിരുന്നു വെളിപ്പെടുത്തല്‍.

2015ല്‍ പെണ്‍വാണിഭക്കേസ് ആരോപിച്ച് രശ്മിയെ ശ്രീജിത്ത് അറസ്റ്റ് ചെയ്തുവെങ്കിലും ഇത് വരെ കേസില്‍ കുറ്റപത്രം നല്‍കാന്‍ പൊലീസിനായിട്ടില്ല. കുറ്റപത്രം നല്‍കാതെ വന്നതോടെ 90 ദിവസം കഴിഞ്ഞപ്പോള്‍ സ്വഭാവിക ജാമ്യം ലഭിച്ച് ഇവര്‍ പുറത്ത് വരുകയായിരുന്നു. അന്ന് ഇവര്‍ക്ക് മനുഷ്യക്കടത്ത് അടക്കമുള്ള സംഘങ്ങളുമായി വരെ ബന്ധമുണ്ടെന്ന തരത്തിലുള്ള വാര്‍ത്തകളെല്ലാം പൊലീസ് മാധ്യമങ്ങള്‍ക്ക് നല്‍കുകയും ചെയ്തിരുന്നു.

എന്നാല്‍ പിന്നീട് കുറ്റപത്രം നല്‍കാന്‍ പൊലീസിന് കഴിയാതെ വന്നതോടെ ഏറെ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നിരുന്നു. ശ്രീജിത്തിനെതിരെ പരാതി നല്‍കുമെന്ന് രശ്മി ഫെയ്സ്ബുക്കിലൂടെയാണ് വ്യക്തമാക്കിയിരിക്കുന്നത്.


രശ്മിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഐജി ശ്രീജിത്തിനെതിരെ ഞാന്‍ ഏതെങ്കിലും രീതിയില്‍ സംസാരിച്ചിട്ടുള്ള സമയത്തെല്ലാം സംഭവിക്കുന്ന ഒരു പ്രത്യേക പ്രതിഭാസം ഉണ്ട് . ഒരിക്കല്‍ ഇയാളുടെ കപടതകള്‍ ദൂള്‍ ന്യൂസിന് നല്‍കിയ ഒരു അഭിമുഖത്തില്‍ സംസാരിച്ചതിന് പിറ്റേ ദിവസം മുതല്‍ ‘രശ്മീ നായരുടെ നഗ്‌ന വീഡിയോ പ്രചരിക്കുന്നു’ എന്നൊരു തലക്കെട്ടോടെ ഉള്ള മഞ്ഞവാര്‍ത്ത ഊരും പേരും ഇല്ലാത്ത ന്യൂസ് പോര്‍ട്ടല്‍ വെബ്സൈറ്റുകളില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി ഒരാഴ്ച അതങ്ങനെ തന്നെ തുടര്‍ന്നു . രണ്ടു ദിവസം മുന്‍പ് നമ്പി നാരായണനെ കുറിച്ച് ഇയാള്‍ പറഞ്ഞത് എഴുതിയിരുന്നു ഇന്നലെ മുതല്‍’ രശ്മീ നായര്‍ പരിപൂര്‍ണ്ണ നഗ്‌ന ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ വില്‍ക്കാന്‍ വച്ചിരിക്കുന്നു’ എന്നൊരു തലക്കെട്ട് ഇതേ പോലെ ഊരും പേരും അഡ്രസും ഇല്ലാത്ത ന്യൂസ് പോര്‍ട്ടല്‍ വെബ്‌സൈറ്റുകളില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി.

ഇനിയും ഇത് അങ്ങ് മിണ്ടാതെ സഹിക്കാന്‍ ഞാന്‍ തയ്യാറല്ല. ശ്രീജിത്ത് തന്റെ ക്രിമിനല്‍ ബന്ധങ്ങള്‍ ഉപയോഗിച്ച് ഒരു സ്ത്രീ എന്ന രീതിയില്‍ എന്നെ അപമാനിക്കാന്‍ നടത്തുന്ന ഗൂഡാലോചനയുടെ ഭാഗമാണ് ഇതെന്ന് ഞാന്‍ തികച്ചും സംശയിക്കുന്നു . ഇത്തരം മനപൂര്‍വം അപമാനിക്കുവാനുള്ള ലക്ഷ്യത്തോടെയുള്ള കണ്ടന്റുകള്‍ പ്രചരിപ്പിക്കുന്ന വെബ്‌സൈറ്റ് നടത്തിപ്പുകാരും ക്രൈം ബ്രാഞ്ച് ഐജി ശ്രീജിത്തും തമ്മിലുള്ള നിയമ വിരുദ്ധമായ ബന്ധങ്ങള്‍ കേസെടുത്തു അന്വേഷിക്കണം എന്നാവശ്യപ്പെട്ടു നാളെ മുഖ്യമന്ത്രിക്കും സൈബര്‍ ഡോം ചുമതലയുള്ള ഐജിമനോജ് എബ്രഹാമിനും കൊല്ലം ജില്ലാ പോലീസ് മേധാവിക്കും പരാതി നല്‍കും.

Similar Articles

Comments

Advertismentspot_img

Most Popular