കന്യാസ്ത്രീ തിങ്കളാഴ്ച മാധ്യമങ്ങളെ കാണും; ജലന്ധര്‍ ബിഷപ്പിനെതിരായ ബലാത്സംഗ കേസില്‍ കുരുക്ക് മുറുകുന്നു, ആരോപണങ്ങളുമായി കൂടുതല്‍ കന്യാസ്ത്രീകള്‍ രംഗത്ത്

കൊച്ചി:ജലന്ധര്‍ ബിഷപ്പിനെതിരായ ബലാത്സംഗ കേസില്‍ നിര്‍ണ്ണായക നീക്കവുമായി കന്യാസ്ത്രീ. ബിഷപ്പിന്റെ അറസ്റ്റ് വൈകുന്ന സാഹചര്യത്തില്‍ തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കും. അതിന് മുന്‍പ് മാധ്യമങ്ങളെ കാണാനും കന്യാസ്ത്രീ തീരുമാനിച്ചിട്ടുണ്ട്. കന്യാസ്ത്രീയുടെ നീക്കം അന്വേഷണ സംഘത്തെയും സര്‍ക്കാരിനെയും കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കി.

അന്വേഷണം 70 ദിവസം പിന്നിട്ടിട്ടും ബിഷപ്പിന്റെ അറസ്റ്റ് വൈകുന്ന സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിക്കാന്‍ കന്യാസ്ത്രീ തീരുമാനിച്ചത്. നിരവധി തെളിവുകള്‍ ഇതിനോടകം പൊലീസിന് കന്യാസ്ത്രീ നല്‍കിയതാണ്. കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലും ഒന്നിലധികം തവണ ബലാത്സംഗം നടന്നതായി അന്വേഷണ സംഘവും ബോധിപ്പിച്ചിരുന്നു. എന്നാല്‍ അറസ്റ്റ് വൈകുന്നത് അന്വേഷണ സംഘത്തിന് മേല്‍ സമ്മര്‍ദ്ദമുള്ളത് കൊണ്ടാണെന്നാണ് കന്യാസ്ത്രീയും കന്യാസ്ത്രീയുടെ ബന്ധുക്കളും പറയുന്നത്.

ഈ സാഹചര്യത്തില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരെയും പ്രതിചേര്‍ത്ത് ഹൈക്കോടതിയില്‍ ഹരജി നല്‍കാനാണ് കന്യാസ്ത്രീയുടെ തീരുമാനം. ഹൈക്കോടതിയില്‍ പോകുന്നതിന് മുന്‍പ് ഞായറാഴ്ച മാധ്യമങ്ങളെ കാണാനും കന്യാസ്ത്രീ തീരുമാനിച്ചിട്ടുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular