‘ലോക നേതാക്കളെ നോമ്പ് തുറക്കാന്‍ ക്ഷണിച്ച് പാലസ്തീന്‍ അഭയാര്‍ഥി ബാലന്‍’ സംഗീത വീഡിയോ വൈറല്‍

കുവൈത്ത് സിറ്റി: പലസ്തീന്‍ അഭയാര്‍ഥി ബാലന്‍ ലോക നേതാക്കളെ നോമ്പ് തുറക്കാന്‍ വിളിക്കുന്ന സംഗീത വീഡിയോ വൈറലാകുന്നു. സൈന്‍ റമദാന്‍ 2018 എന്ന പേരില്‍ പുറത്തിറക്കിയ വീഡിയോ മൂന്ന് ദിവസം കൊണ്ട് 28 ലക്ഷത്തോളം പേരാണ് വീഡിയോ കണ്ടിരിക്കുന്നത്.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, റഷ്യ പ്രസിഡന്റ് വ്ളാദിമര്‍ പുടിന്‍, ഉത്തരകൊറിയ നേതാവ് കിം ജോങ് ഉന്‍, ജര്‍മന്‍ ചാന്‍സലര്‍ ആംഗെല മെര്‍ക്കല്‍ തുടങ്ങിയ ലോക നേതാക്കളെ ഇഫ്താര്‍ വിരുന്നിന് ക്ഷണിക്കുന്ന കുട്ടി ആണ് മ്യൂസിക് വീഡിയോയിലെ കേന്ദ്രകഥാപാത്രം. തന്റെ രാജ്യമായ ഫലസ്തീന്‍ നേരിടുന്ന നിലനില്‍പ് ഭീഷണിയും ജനങ്ങള്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകളും ലോകനേതാക്കള്‍ക്ക് മുന്‍പില്‍ വിവരിക്കുന്നതു പോലെയാണ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്.

തുടക്കത്തില്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ അടുത്തെത്തുന്ന ബാലന്‍ നോമ്പ് തുറയ്ക്കാനായി ട്രംപിന്റെ അപരനെ ക്ഷണിക്കുകയാണ്. പിന്നീട് ഡെബ്രിസിലെ വീട്ടില്‍ അത്താഴമേശയ്ക്ക് ചുറ്റുമിരിക്കുന്ന കാല്‍ നഷ്ടമായ ഒരാളേയും റഷ്യന്‍ പ്രസിഡന്റ് പുടിനായി വേഷമിട്ടയാളേയും കാണാം.

അഭയാര്‍ഥികളെ സൃഷ്ടിക്കുന്ന ലോകക്രമത്തെ കൂടി ഈ കലാസൃഷ്ടി ചോദ്യം ചെയ്യുന്നുണ്ട്. ഹെബ മെഷാരിയുടെതാണ് വരികള്‍. സമീര്‍ അബൂദ് ആണ് ഈ മ്യൂസിക് വീഡിയോ സംവിധാനം ചെയ്തത്. വീഡിയോയുടെ അവസാനം തങ്ങളുടെ ഇഫ്താര്‍ പലസ്തീന്റെ തലസ്ഥാനമായ ജെറുസലേമിലായിരിക്കും എന്ന് കുട്ടി ട്രംപിനോട് വെളിപ്പെടുത്തുന്നുണ്ട്. അറബ് ലോക നേതാക്കളുടെ കൈപിടിച്ച് അല്‍ അഖ്സ പള്ളിയിലേക്ക് നടന്നുനീങ്ങുന്ന കുട്ടിയിലൂടെയാണ് വീഡിയോ അവസാനിക്കുന്നത്. ഹെബ മെഷാരിയുടെതാണ് വരികള്‍.

Similar Articles

Comments

Advertismentspot_img

Most Popular