കെ.എം.ജോസഫിന്റെ പേര് സുപ്രീം കോടതി കൊളീജിയം വീണ്ടും ശുപാര്‍ശ ചെയ്യും, ബുധനാഴ്ച വീണ്ടും കൊളീജിയം ചേരും

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജോസഫിന്റെ പേര് വീണ്ടും ശുപാര്‍ശ ചെയ്യും. കൊളീജിയം യോഗത്തില്‍ ഇതുസംബന്ധിച്ച് തീരുമാനമായി. മറ്റു ജഡ്ജിമാരുടെ പേരിനൊപ്പം കെ.എം.ജോസഫിന്റെ പേരും ശുപാര്‍ശ ചെയ്യും. ബുധനാഴ്ച വീണ്ടും കൊളീജിയം ചേരും. അതിനുശേഷമായിരിക്കും കെ.എം.ജോസഫിന്റെ പേര് കൊളീജിയം ശുപാര്‍ശ ചെയ്യുക.

കെ.എം.ജോസഫിനെ സുപ്രീം കോടതി ജഡ്ജിയാക്കാനുളള കൊളിജീയത്തിന്റെ ശുപാര്‍ശ നേരത്തെ കേന്ദ്രസര്‍ക്കാര്‍ മടക്കി അയച്ചിരുന്നു. കെ.എം.ജോസഫിനെ സുപ്രീം കോടതി ജഡ്ജിയാക്കാനുളള ശുപാര്‍ശ സുപ്രീം കോടതി കൊളീജിയം വീണ്ടും കേന്ദ്ര സര്‍ക്കാരിന് അയച്ചാല്‍ കേന്ദ്രസര്‍ക്കാരിന് അത് അംഗീകരിച്ചേ മതിയാവൂ. നിലവില്‍ സുപ്രീം കോടതിയില്‍ ആകെയുളള 31 ജഡ്ജിമാര്‍ക്ക് പകരം 25 പേരാണ് നിലവിലുളളത്.

ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് പുറമെ മുതിര്‍ന്ന ജഡ്ജിമാരായ ജെ.ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി.ലോക്കൂര്‍, കുര്യന്‍ ജോസഫ് എന്നിവരടങ്ങിയ കൊളീജിയമാണ് മുതിര്‍ന്ന അഭിഭാഷക ഇന്ദു മല്‍ഹോത്ര, ജസ്റ്റിസ് കെ.എം.ജോസഫ് എന്നിവരെ സുപ്രീം കോടതി ജഡ്ജിമാരായി നിയമിക്കാന്‍ ശുപാര്‍ശ ചെയ്തത്. ഇന്ദു മല്‍ഹോത്രയുടെ നിയമനത്തിന് മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. ജനുവരി പത്തിനാണ് ഇരുവരുടെയും പേരുകള്‍ സുപ്രീം കോടതി ജഡ്ജിമാരായി ശുപാര്‍ശ ചെയ്ത് കൊളീജിയം സര്‍ക്കാരിന് നല്‍കിയത്.

പ്രധാനമായും മൂന്ന് കാരണങ്ങള്‍? ചൂണ്ടിക്കാട്ടിയാണ് കെ.എം.ജോസഫിന്റെ പേര് കേന്ദ്രം തിരികെ അയച്ചത്. സീനിയോറിറ്റി പട്ടികയില്‍ 42-ാം സ്ഥാനമാണ് കെ.എം.ജോസഫിനുളളതെന്നായിരുന്നു ഒരു കാരണം. മലയാളിയായ കെ.എം.ജോസഫിന്റെ മാതൃസ്ഥലമായ കേരള ഹൈക്കോടതിയില്‍ നിന്നും ആവശ്യത്തിനുളള? പ്രാതിനിധ്യം സുപ്രീം കോടതിയിലുണ്ടെന്നും മറ്റു നിരവധി ഹൈക്കോടതികളുടെ പ്രാതിനിധ്യം സുപ്രീം കോടതിയില്‍ ഇല്ലെന്നും കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നുമുളളവരുടെ പ്രാതിനിധ്യം ഇല്ലെന്നെതും ഇതിന് കാരണമായി സര്‍ക്കാര്‍ പറഞ്ഞിരുന്നു.

2016 ല്‍ ഉത്തരാഖണ്ഡ് സര്‍ക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ നരേന്ദ്ര മോദി സര്‍ക്കാരിന്റെ നടപടിയെ റദ്ദാക്കിയത് കെ.എം.ജോസഫായിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular