നാലുവയസുകാരി മകളുടെ കൊലപാതകം; ഒന്നാം പ്രതിക്ക് വധശിക്ഷ, അമ്മയ്ക്കും മറ്റൊരു കാമുകനും ജീവപര്യന്തം

കൊച്ചി: ചോറ്റാനിക്കരയില്‍ നാലു വയസുകാരിയെ അമ്മയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിക്ക് വധശിക്ഷ. കേസിലെ ഒന്നാം പ്രതിയും കുട്ടിയുടെ അമ്മ റാണിയുടെ കാമുകനുമായ രഞ്ജിത്തിനാണ് വധശിക്ഷ വിധിച്ചത്. രണ്ടാം പ്രതി അമ്മ റാണിക്കും മറ്റൊരു കാമുകനും മൂന്നാം പ്രതിയുമായ ബേസിലിനും ഇരട്ട ജീവപര്യന്തം തടവും എറണാകുളം പോക്‌സോ കോടതി വിധിച്ചു.

നേരത്തെ കേസിലെ കുട്ടിയുടെ അമ്മ റാണി, കാമുകന്മാരായ രഞ്ജിത്ത്, ബേസില്‍ എന്നിവര്‍ കുറ്റക്കാരണെന്ന് കോടതി കണ്ടെത്തിയിരുന്നു. കോടതി വിധി പ്രസ്താവിക്കാന്‍ നിശ്ചയിച്ച അന്ന് രഞ്ജിത്ത് ആത്മഹത്യാശ്രമം നടത്തി. തുടര്‍ന്നാണ് കേസിലെ വിധി പ്രസ്താവം ഇന്നത്തേയ്ക്ക് മാറ്റിയത്.

2013 ഒക്ടോബര്‍ 29നായിരുന്നു കേസിന് ആസ്പദമായ സംഭവം. അവിഹിത ബന്ധത്തിന് തടസമാകുമെന്ന് കരുതി രഞ്ജിത്താണ് കുട്ടിയെ കൊലപ്പെടുത്തിയത്. രഞ്ജിത്തും ബേസിലും കുട്ടിയെ കൊലപ്പെടുത്തുന്നതിന് മുന്‍പ് ലൈംഗിക പീഡനത്തിന് ഇരയാക്കിയിരുന്നു. പിറ്റേന്ന് കുട്ടിയെ കാണാനില്ലെന്നുപറഞ്ഞ് റാണി ചോറ്റാനിക്കര പോലീസിലെത്തിയിരുന്നു. ഇവരുടെ മൊഴികളില്‍ സംശയം തോന്നിയ പോലീസ് വിശദമായി ചോദ്യംചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ കാര്യം പുറത്തുവന്നത്.

Similar Articles

Comments

Advertismentspot_img

Most Popular