അഭിമുഖ വിവാദത്തില്‍ ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രിയുടെ മറുപടി..ഗവര്‍ണറുടെ അധികാരപരിധി ഓര്‍മപ്പെടുത്തി പിണറായി

തിരുവനന്തപുരം : അഭിമുഖ വിവാദത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനു മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിന് ഒന്നും ഒളിക്കാനില്ലെന്നു മുഖ്യമന്ത്രി അറിയിച്ചു. വിശ്വാസ്യത ഇല്ലെന്ന ഗവര്‍ണറുടെ വാക്കുകളില്‍ മുഖ്യമന്ത്രി പ്രതിഷേധവും രേഖപ്പെടുത്തി.

‘ദ് ഹിന്ദു’ അഭിമുഖത്തിലെ മലപ്പുറം പരമാര്‍ശം വിവാദമായതിലാണു മുഖ്യമന്ത്രി മറുപടി നല്‍കിയത്. ”സ്വര്‍ണക്കടത്ത് രാജ്യവിരുദ്ധ പ്രവര്‍ത്തനമാണ്. രാജ്യവിരുദ്ധ ശക്തികള്‍ സാഹചര്യം മുതലാക്കുന്നതിനെ കുറിച്ചാണു പറഞ്ഞത്. പറയാത്ത വ്യാഖ്യാനങ്ങള്‍ ഗവര്‍ണര്‍ നല്‍കരുത്. മറുപടി നല്‍കാന്‍ കാലതാമസം ഉണ്ടായത് വിവരങ്ങള്‍ ശേഖരിക്കാനാണ്.” മുഖ്യമന്ത്രി വ്യക്തമാക്കി. തനിക്കു വിശ്വാസ്യത ഇല്ലെന്ന ഗവര്‍ണറുടെ വാക്കുകളില്‍ കടുത്ത പ്രതിഷേധം അറിയിച്ച മുഖ്യമന്ത്രി, ഗവര്‍ണറെ അധികാരപരിധി ഓര്‍മപ്പെടുത്തുകയും ചെയ്തു.

ദുല്‍ഖറിന് ആരോഗ്യ പ്രശനമോ..? നീണ്ട ഇടവേളയുണ്ടാകാനുള്ള കാരണത്തെക്കുറിച്ച് മനസ്സുതുറന്ന് താരം

അഭിമുഖ വിവാദത്തില്‍ രാഷ്ട്രപതിയെ വിവരങ്ങള്‍ അറിയിക്കുമെന്നു കഴിഞ്ഞദിവസം ഗവര്‍ണര്‍ പറഞ്ഞിരുന്നു. ”എല്ലാ കാര്യങ്ങളും എന്നെ അറിയിക്കേണ്ട ചുമതല മുഖ്യമന്ത്രിക്കുണ്ട്. മുഖ്യമന്ത്രിക്ക് എന്തോ മറയ്ക്കാനുള്ളതു കൊണ്ടാണ് വിശദീകരണം നല്‍കാത്തത്. ഞാന്‍ സംസ്ഥാനത്തിന്റെ ഭരണത്തലവനാണ്. മുഖ്യമന്ത്രിയുടെ വിശ്വാസ്യത തകര്‍ന്നു. ഇനി ആര് മുഖ്യമന്ത്രിയെ വിശ്വസിക്കും? പിആര്‍ ഉണ്ടെന്ന് ദ് ഹിന്ദു പറഞ്ഞിട്ടും മുഖ്യമന്ത്രി നിഷേധിക്കുകയാണ്” എന്നായിരുന്നു ഗവര്‍ണറുടെ വിമര്‍ശനം.

രാജ്യതാല്‍പര്യത്തെ ബാധിക്കുന്ന ഗൗരവമുള്ള കാര്യത്തെക്കുറിച്ച് അന്വേഷിക്കാന്‍ വിളിച്ചിട്ടു വരാതിരുന്ന ചീഫ് സെക്രട്ടറിയും ഡിജിപിയും ഇനി ഒരുകാര്യത്തിനും രാജ്ഭവനിലേക്കു വരേണ്ടതില്ലെന്നും ഗവര്‍ണര്‍ പ്രതികരിച്ചിരുന്നു. ഔദ്യോഗിക കാര്യത്തിനു രാജ്ഭവനിലേക്ക് വരാന്‍ ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയുടെ അനുമതി വാങ്ങിയിരിക്കണം, വ്യക്തിപരമായ കാര്യങ്ങള്‍ക്കാണെങ്കില്‍ ഉദ്യോഗസ്ഥരെ എപ്പോഴും സ്വാഗതം ചെയ്യുന്നതായും ഗവര്‍ണര്‍ വ്യക്തമാക്കി.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7