തൃശൂര്‍: പുരങ്ങളുടെ പൂരമായ തൃശൂര്‍ പൂരം ഇന്ന്. രാവിലെ ഏഴുമണിയോടെ കണിമംഗലം ശാസ്താവ് പൂരപ്പറമ്പിലെഴുന്നള്ളിയതോടെയാണ് പൂരത്തിന് വിളിച്ചുണര്‍ത്തായത്. ഇതോടെ ഘടകപൂരങ്ങളുടെ വരവ് തുടങ്ങി. 11നു പഴയ നടക്കാവില്‍ മഠത്തില്‍ വരവ് പഞ്ചവാദ്യത്തിനു കോങ്ങാട് മധുവാണ് പ്രമാണി. 12.30നു പാറമേക്കാവ് അമ്പലത്തിനു മുന്നില്‍ ഭഗവതിയെ പുറത്തേക്കെഴുന്നള്ളിക്കുന്ന ചടങ്ങിനൊപ്പം പെരുവനം കുട്ടന്മാരാരുടെ ചെമ്പടമേളം തുടര്‍ന്നു രണ്ടുമണിയോടെ വടക്കുന്നാഥ ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിലെ ഇലഞ്ഞിത്തറയില്‍ ലോകപ്രശസ്തമായ ഇലഞ്ഞിത്തറമേളം. 2.45നു ശ്രീമൂലസ്ഥാനത്തു കിഴക്കൂട്ട് അനിയന്മാരാരുടെ പ്രമാണത്തില്‍ തിരുവമ്പാടിയുടെ പാണ്ടിമേളം അരങ്ങേറും. വൈകിട്ട് 5.30 നു തെക്കേഗോപുരനടയില്‍ വിശ്വപ്രസിദ്ധമായ കുടമാറ്റം നടക്കും. അഭിമുഖം നിരന്ന ഇരുവിഭാഗത്തിന്റെയും 15 വീതം ഗജവീരന്മാരുടെ മുകളില്‍ വര്‍ണക്കുടകളും സ്പെഷല്‍ കുടകളും വിരിയും.രാത്രി 11 നു പാറമേക്കാവ് വിഭാഗത്തിന്റെ പഞ്ചവാദ്യത്തിനു പരയ്ക്കാട് തങ്കപ്പന് മാരാര്‍ പ്രമാണിയാകും. തുടര്‍ന്നു പുലര്‍ച്ചെ മൂന്നിനു പൂരവെടിക്കെട്ട്. നാളെ രാവിലെ ഒന്പതിനു ശ്രീമൂല സ്ഥാനത്ത് പൂരം വിടചൊല്ലിപ്പിരിയും.
തൃശൂര്‍ പൂരം ഇന്ന്…
Similar Articles
എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് തെറിക്കും; ഇപിയുടെ ഭാവി എന്താകും..?
തിരുവനന്തപുരം: ബി.ജെ.പി നേതാവ് പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ച പുറത്തുവന്നതിന് പിന്നാലെ ഇ.പി ജയരാജനെതിരെ കടുത്ത നടപടി ഉണ്ടാകാൻ സാധ്യതയെന്ന് റിപ്പോര്‍ട്ടുകൾ. തുടർച്ചയായി പാർട്ടിയെയും മുന്നണിയെയും പ്രതിസന്ധിയിലാക്കുന്ന ഇപിയെ എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്നും മാറ്റാനാണ്...
കണ്ടിരുന്നു, കൊണ്ടുപോന്നു..!! ചിന്നുവിന്റെ ബുട്ടീക്കിന്റെ പിന്നിലൊരു കഥേണ്ട്….
'പരിശ്രമം ചെയ്യുകിലെന്തിനേയും വശത്തിലാക്കാന്‍ കഴിവുള്ളവണ്ണം ദീര്ഘങ്ങളാം കൈകള്‍ നല്കിയത്രെ, മനുഷ്യനെ പാരിലയച്ചതീശന്‍' എന്ന് കവി പാടിയത് വെറുതേയല്ല. ഒരു കാര്യം നേടണമെന്ന് ആത്മാര്‍ത്ഥമായി നാം ആഗ്രഹിച്ചാല്‍ ഒരിക്കല്‍ അത് നേടുക തന്നെ ചെയ്യുമെന്ന്...