നടിമാർ ലൈംഗിക ചൂഷണം നേരിടുന്നതായി കേട്ടിട്ടു പോലുമില്ല…!! നടന്മാർക്കെതിരേ മൊഴി നൽകാതിരുന്ന പ്രമുഖ നടി….!! അവർക്ക് തുടർന്നും അവസരം ലഭിച്ചു..

വിമൻ ഇൻ സിനിമ കലക്ടീവ് (ഡബ്ല്യുസിസി) രൂപീകരിച്ചവരിൽ ഒരാളായ പ്രമുഖ നടി സ്വാർഥതാൽപര്യത്തോടെയാണു മൊഴി നൽകിയതെന്നും സിനിമയിൽ അവസരം നഷ്ടപ്പെടാതിരിക്കാനായി പുരുഷൻമാർക്കെതിരെ മൊഴി നൽകാതിരിക്കാൻ ഇവർ പ്രത്യേകം ശ്രദ്ധിച്ചെന്നും ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വിമർശനം. ഡബ്ല്യുസിസി രൂപീകരിച്ചതിന്റെ പേരിൽ മാത്രം, അതിൽ അംഗങ്ങളായവരെ മിക്ക സിനിമകളിൽ നിന്നും തഴഞ്ഞു. ചില പുരുഷൻമാർ ഡബ്ല്യുസിസി അംഗങ്ങളെ സിനിമയിൽ അഭിനയിപ്പിക്കില്ലെന്നു പരസ്യമായി വെല്ലുവിളിച്ചു. ചില നിർമാതാക്കൾ അമ്മയിലെ അധികാര കേന്ദ്രങ്ങളെ പിണക്കേണ്ടി വരുമെന്ന ഭയം കാരണം ഡബ്ല്യുസിസി അംഗങ്ങളെ അഭിനയിപ്പിക്കാൻ തയാറായില്ല.

എന്നാൽ, ഡബ്ല്യുസിസിയുടെ സ്ഥാപക അംഗമായ ഒരു നടിക്കു മാത്രം തുടർന്നും അവസരം ലഭിച്ചു. ഡബ്ല്യുസിസിക്ക് ആരിൽ നിന്നും പ്രശ്നങ്ങൾ നേരിടേണ്ടി വന്നിട്ടില്ലെന്നായിരുന്നു അവർ മൊഴി തന്നത്. സിനിമയിൽ നടിമാർ ലൈംഗിക ചൂഷണം നേരിടുന്നതായി കേട്ടിട്ടു പോലുമില്ലെന്നും അവർ പറഞ്ഞു. സിനിമയിൽ നിന്നു പുറത്താക്കപ്പെടരുതെന്ന സ്വാർഥലക്ഷ്യമായിരുന്നു അവർക്ക്.

ഏത് പൊട്ടനും കണ്ടുപിടിക്കാൻ കഴിയില്ലേ…? ഇങ്ങനെയുണ്ടോ പൊലീസ്..? 10 ലക്ഷത്തിന് കക്കൂസ് ഉണ്ടാക്കും…!!! അവനവിടെ ഇരിക്കട്ടെ എന്നു വിചാരിച്ചിട്ടാണ് വരാതിരുന്നത് എങ്കിൽ.., എസ്.പി.യെ അധിക്ഷേപിച്ച് പി.വി. അൻവർ

രഹസ്യമായി റെക്കോർഡ് ചെയ്ത വീഡിയോകളും വാട്ട്സാപ്പ് ചാറ്റുകളും…!!! പുറത്തുവരാതെ സൂക്ഷിച്ചതിൽ ഉന്നതരുടെ തനിനിറം വെളിപ്പെടുത്തുന്ന ക്ലൈമാക്സിനെ വെല്ലുന്ന തെളിവുകൾ…!!

പ്രശസ്ത നടിമാർ മുന്നേറിയത് വിട്ടുവീഴ്ച ചെയ്തത് കൊണ്ടെന്ന് പ്രചരണം..!!! വിട്ടുവീഴ്ച എന്നാൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടൽ..!!! ഉപദ്രവിച്ച ആളിന്റെ ഭാര്യയായി പിറ്റേന്ന് അഭിനേയിക്കേണ്ടി വന്നപ്പോഴുള്ള അവസ്ഥ പറഞ്ഞ് നടി…!!!!

പുറമേയുള്ള തിളക്കം മാത്രം…,മലയാള സിനിമയെ നിയന്ത്രിക്കുന്നത് ക്രിമിനലുകൾ; അവസരത്തിനായി കിടക്ക പങ്കിടാൻ ആവശ്യപ്പെടുന്നു; നിർബന്ധിക്കുന്നത് സംവിധായകരും നിർമാതാക്കളും; സഹകരിച്ചാൽ വിളിപ്പേര് ‘കോഓപ്പറേറ്റിങ് ആർട്ടിസ്റ്റ്’ എന്നറിയപ്പെടും

മൊഴികളും ആളുകളെ ബാധിക്കുന്ന വിവരങ്ങളും പുറത്തറിയില്ല..!!! ഹേമ കമ്മിഷൻ റിപ്പോർട്ട്: 233 പേജുകൾ ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് പുറത്തുവിടും;

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശകൾ അംഗീകരിച്ചാലും ഇല്ലെങ്കിലും ലൈംഗികാതിക്രമം ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങളെക്കുറിച്ചു മൊഴികൾ ഉള്ളതിനാൽ പ്രത്യേക പരാതിയില്ലാതെ തന്നെ പൊലീസ് അന്വേഷണത്തിനു സർക്കാരിനു ബാധ്യതയുണ്ട്. ഭരണഘടനയിലെ വകുപ്പ് 162 പ്രകാരം സംസ്ഥാന സർക്കാരിനുള്ള അധികാരം ഉപയോഗിച്ചുള്ള ഉത്തരവിലൂടെയാണു ഹേമ കമ്മിറ്റിയെ നിയമിച്ചത്. അതുകൊണ്ടുതന്നെ കമ്മിറ്റിയുടെയും റിപ്പോർട്ടിന്റെയും നിയമപരമായ സാധുത ചോദ്യം ചെയ്യാനാകില്ല.

അങ്ങനെയൊരു കമ്മിറ്റിക്കു മുൻപിൽ ലൈംഗികാതിക്രമം ഉൾപ്പെടെ ഉന്നയിച്ചു നൽകിയ മൊഴികൾ നിയമസംവിധാനത്തിലൂടെ പരിശോധിക്കേണ്ടതു സർക്കാരിന്റെ ഉത്തരവാദിത്തമാണ്. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ കാര്യത്തിൽ സർക്കാരിന് ഒന്നും മറച്ചുവയ്ക്കാനില്ലെന്നു വകുപ്പു മന്ത്രി ആവർത്തിക്കുമ്പോൾ, മൊഴികളിൽ എന്തന്വേഷണമാണു നടന്നതെന്ന ചോദ്യം ബാക്കിയാണ്.

Criticism against WCC founder member
hema-committee-report-
have-not-been-released-completely

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('synced') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51