സ്വപ്നയുടെ വീഡിയോ ഇന്നോ നാളെയോ പുറത്തുവിടുമെന്ന് ഇബ്രാഹിം; എന്തുകൊണ്ടാണ് സ്വപ്ന മൊഴികൊടുത്തത്, ആരുടെ നിര്‍ബന്ധത്താലാണ് എന്ന എല്ലാ കാര്യങ്ങളും ഇതോടെ അറിയും

സ്വപ്നയുടെ സുഹൃത്ത് ഷാജ് കിരണും ഇബ്രാഹിമും തമിഴ്‌നാട്ടിലേക്ക് കടന്നതായി വിവരം. സ്വപ്നക്കെതിരായ വീഡിയോ ഡീലീറ്റ് ആയതിനെത്തുടര്‍ന്ന്, വീണ്ടെടുക്കാന്‍ വേണ്ടി തമിഴ്‌നാട്ടിലെ ടെക്‌നീഷ്യനായ സുഹൃത്തിന്റെ അരികിലേക്കാണ് പോയിരിക്കുന്നത് എന്നാണ് അവകാശവാദം. വീഡിയോ തിരിച്ചെടുത്ത് കൊച്ചിയിലേക്ക് തിരിക്കുമെന്നും ഇന്നോ നാളെയോ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്നും ഇബ്രാഹിം പറഞ്ഞു.

സ്വപ്നക്കെതിരായിട്ടുള്ള വീഡിയോ തന്റെ പക്കലുണ്ടെന്ന് ഇബ്രാഹിം നേരത്തെ അവകാശപ്പെട്ടിരുന്നു. വീഡിയോ തന്റെ പക്കല്‍നിന്ന് ഡിലീറ്റ് ആയി എന്നാണ് ഇബ്രാഹിം പറയുന്നത്. ‘ബുധനാഴ്ചയാണ് വീഡിയോ എടുത്തത്. വ്യാഴാഴ്ച ഇത് ഡിലീറ്റ് ചെചെയ്തു. തമിഴ്‌നാട്ടിലുള്ള സുഹൃത്തിന്റെ അടുത്തു ചെന്ന് വീഡിയോ തിരിച്ചെടുത്ത ശേഷം കൊച്ചിയിലേക്ക് തിരിക്കും’ – ഇബ്രാഹിം പറഞ്ഞു.

സ്വപ്നയുമായി തനിക്കും ഷാജ് കിരണിനുമുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് തങ്ങളുടെ ഫോണ്‍ പരിശോധിക്കുമോ എന്ന് സംശയിച്ചതിന്റെ പശ്ചാത്തലത്തിലാണ് വീഡിയോ ഡിലീറ്റ് ചെയ്തത്. എന്നാല്‍ സ്വപ്ന തങ്ങള്‍ക്കെതിരെ തിരിഞ്ഞതു കൊണ്ടാണ് ഇപ്പോള്‍ വീഡിയോ തിരിച്ചെടുത്ത് പുറത്തു വിടാന്‍ ഒരുങ്ങുന്നത്. പെട്ടെന്ന് തന്നെ വീഡിയോ തിരിച്ചെടുത്ത് കൊച്ചിയിലെത്തി അത് പുറത്തു വിടും. അല്ലാതെ തങ്ങള്‍ ഒളിച്ചോടിയിട്ടില്ല – ഇബ്രാഹിം അവകാശപ്പെട്ടു.

ഒരു തെറ്റും ചെയ്തിട്ടില്ല. സഹായം അഭ്യര്‍ത്ഥിച്ച ഒരു സ്ത്രീക്ക് സഹായം നല്‍കാന്‍ വേണ്ടി തങ്ങളാല്‍ സാധിക്കുന്ന കാര്യങ്ങള്‍ ചെയ്തു. അവര്‍ മുന്‍കൂട്ടി തയ്യാറാക്കിയ ഒരു ഫ്രെയിമിലേക്ക് തങ്ങള്‍ ചെന്ന് ചാടുകയായിരുന്നു. തിരിച്ചെടുക്കുന്ന വീഡിയോ കണ്ടാല്‍ എല്ലാവര്‍ക്കും മനസ്സിലാകും. എന്തുകൊണ്ടാണ് സ്വപ്ന മൊഴികൊടുത്തത്, ആരുടെ നിര്‍ബന്ധത്താലാണ് ഈ മൊഴികൊടുത്തത് എന്ന്. എല്ലാത്തിനുള്ള ഉത്തരം വീഡിയോയില്‍ ഉണ്ടാകും. സ്വപ്ന സുരേഷ് ഇന്നലെ പുറത്തുവിട്ട ശബ്ദ സന്ദേശം എഡിറ്റ് ചെയ്തതാണെന്നും ഇബ്രാഹിം ആരോപിച്ചു.

തന്റെ അശ്ലീല വീഡിയോയെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ക്ക് സ്വപ്‌ന സുരേഷിന്റെ മറുപടി ഇങ്ങനെയായിരുന്നു. ഒരു സ്ത്രീയെ ഏറ്റവുമധികം ആക്രമിക്കാന്‍ സാധിക്കുന്നത് സ്വകാര്യ കാര്യങ്ങള്‍ പറഞ്ഞാണ്. തന്റെ ബാത്‌റൂമിലോ, കിടപ്പ് മുറിയിലോ, ഡ്രസിങ് റൂമിലോ ഒളിക്യാമറ വെച്ച് അത്തരത്തിലുള്ള ദൃശ്യങ്ങള്‍ പകര്‍ത്തിയോ എന്ന് അറിയില്ലെന്നും സ്വപ്‌ന പറഞ്ഞു.

സ്വപ്‌ന പറുത്തുവിട്ട ശബ്ദരേഖ മുഴുവന്‍ കേള്‍ക്കാം… VIDEOS

‘മാധ്യമ പ്രവര്‍ത്തകരോടെല്ലാം എന്റെ സെക്‌സ് വീഡിയോസിനെക്കുറിച്ച് ഷാജ് കിരണ്‍ പറഞ്ഞു. ഒരു സ്ത്രീയെ, ഒരു അമ്മയെ, ഒരു സഹോദരിയെ ഏറ്റവും കൂടുതല്‍ ആക്രമിക്കാന്‍ സാധിക്കുന്നത് സ്വകാര്യ കാര്യങ്ങള്‍ പറഞ്ഞാണ്. തന്റെ ബാത്‌റൂമിലോ കിടപ്പ് മുറിയിലോ ഡ്രസിങ് റൂമിലോ അല്ലെങ്കില്‍ വേറെ എവിടെയെങ്കിലുമോ ഒളിക്യാമറ വച്ച് എടുത്തോ എന്നറിയില്ല. അതില്‍ എനിക്കൊന്നും ചെയ്യാനും പറ്റില്ല. എല്ലാവരും പറയുന്നതുപോലെ ഇതിനെതിരേ നിയമനടപടി സ്വീകരിക്കുമെന്നൊന്നും ഞാന്‍ പറയുന്നില്ല. ആരും എന്നെ സഹായിക്കാന്‍ പോകുന്നില്ല’, സ്വപ്‌ന പറഞ്ഞു.

ഇനി ഷാജ് പറയുന്നത് പോലെ. അങ്ങനെയൊരു സെക്‌സ് വീഡിയോ ഉണ്ടെങ്കില്‍ ദയവായി എല്ലാവരും അത് കാണണമെന്ന് അഭ്യര്‍ഥിക്കുന്നു. 100 ശതമാനം കണ്ടുകഴിഞ്ഞിട്ട് അത് ശരിയാണോ അല്ലയോ എന്ന് അന്വേഷിക്കണം. നിങ്ങളുടെ ഒരു സഹോദരിക്കാണ് ഈ അവസ്ഥ വന്നിരുന്നതെങ്കിലോ എന്ന് ചിന്തിക്കണം. അത് ആസ്വദിക്കരുത്. നിങ്ങളുടെ സഹോദരിയെ രക്ഷപ്പെടുത്തുകയാണ് വേണ്ടത്. ഒരുപെണ്‍കുട്ടിയെ ആത്മഹത്യയില്‍ നിന്ന് രക്ഷപ്പെടുത്തുകയാണ് ചെയ്യേണ്ടത്’, സ്വപ്‌ന പറഞ്ഞു.

മാനസികമായി തളര്‍ന്നതുകൊണ്ടാണ് ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞത്. ഷാജ് കിരണിന്‍റെയെല്ലാം ഭീഷണി കാരണം സത്യങ്ങളൊന്നും വെളിയില്‍ വരില്ലെന്ന് മനസിലായതോടെ മനംമടുത്തു. ആ ഘട്ടത്തിലാണ് ഷാജ് കിരണിനോട് ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞതെന്നും സ്വപ്‌ന പറഞ്ഞു.

ഷാജ് കിരണ്‍ പറയുന്ന ഒന്നാം നമ്പറുകാരന്‍ മുഖ്യമന്ത്രി തന്നെയാണ്. പിണറായി വിജയന്റെയും കോടിയേരി ബാലകൃഷ്ണന്റെയും ഫണ്ടുകള്‍ അമേരിക്കയിലേക്ക് പോകുന്നത് ബിലീവേഴ്‌സ് ചര്‍ച്ച് വഴിയാണ്. അതുകൊണ്ടാണ് ബിലിവേഴ്‌സ് ചര്‍ച്ചിന്റെ എഫ്.സി.ആര്‍.എ. (ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റഗുലേഷന്‍ ആക്ട്) റദ്ദായതെന്നും സ്വപ്ന സുരേഷ് ആരോപിച്ചു.

ശബ്ദരേഖ പുറത്തുവിട്ടത് കേസില്‍നിന്ന് രക്ഷപ്പെടാനല്ല. തന്റെ സത്യസന്ധത തെളിയിക്കാനാണ്. തന്നെ ആക്രമിക്കാന്‍ പദ്ധതിയുണ്ട്. ജീവന് ഭീഷണിയുള്ളതിനാലാണ് രഹസ്യമൊഴി നല്‍കിയതെന്നും സ്വപ്‌ന വെളിപ്പെടുത്തി. സുഹൃത്തായ ഷാജിനെ കുടുക്കാന്‍ താത്പര്യമില്ലായിരുന്നു. മകനെ നഷ്ടപ്പെടുമെന്ന് പറഞ്ഞപ്പോള്‍ ഭയന്നുപോയി. ഷാജ് കിരണിനെ വര്‍ഷങ്ങള്‍ക്ക് മുമ്പെ അറിയാമെന്നും പരിചയം പുതുക്കിയത് ശിവശങ്കറിന്റെ പുസ്തകമിറങ്ങിയ ശേഷമാണെന്നും സ്വപ്‌ന പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular