മദ്യപിച്ച് തലയടിച്ചുവീണ് അച്ഛന്‍ മരിച്ചെന്ന് സ്‌റേഷനിലെത്തി അറിയിച്ച മകന്‍ ഒടുവില്‍ അറസ്റ്റില്‍

പറവൂര്‍: ചെറിയപ്പിള്ളി കണക്കാട്ടുശേരി വീട്ടില്‍ ജലാധരന്റെ മരണം കൊലപാതകമെന്ന് പോലീസ്. സംഭവത്തില്‍ മകന്‍ രാഹുല്‍ ദേവിനെ (25) അറസ്റ്റ് ചെയ്തു. മകന്റെ മര്‍ദനമേറ്റാണ് ജലാധരന്‍ കൊല്ലപ്പെട്ടതെന്നും ഇത് മറച്ചുവെച്ചാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും പോലീസ് പറഞ്ഞു.

ചൊവ്വാഴ്ച വൈകീട്ടായിരുന്നു കേസിനാസ്പദമായ സംഭവം. വയറുവേദനയും ഛര്‍ദിയും വന്നതിനെ തുടര്‍ന്ന് ജലാധരനെ പറവൂരിലുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. തുടര്‍ന്ന് മൂത്ത മകനായ രാഹുല്‍ ദേവ് പറവൂര്‍ സ്റ്റേഷനിലെത്തി അച്ഛന്‍ മദ്യപിച്ച് തലയടിച്ചുവീണെന്നും അതുമൂലമാണ് മരണം സംഭവിച്ചതെന്നും പറഞ്ഞു. എന്നാല്‍ മരണത്തില്‍ സംശയമുണ്ടായതിനെ തുടര്‍ന്ന് ജില്ലാ പോലിസ് മേധാവി കെ.കാര്‍ത്തിക് ഐ.പി.എസിന്റെ നിര്‍ദേശാനുസരണം അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

കളമശേരി മെഡിക്കല്‍ കോളേജില്‍ നടന്ന പോസ്റ്റ്‌മോര്‍ട്ടത്തില്‍ അടിവയറ്റിനേറ്റ ചവിട്ടാണ് മരണകാരണമെന്ന് കണ്ടെത്തി. വീട്ടില്‍ അച്ഛനും മക്കളും മദ്യപിച്ച് അടിപിടി കൂടാറുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടന്ന അന്വേഷണത്തിലാണ് രാഹുല്‍ ദേവിന്റെ ആക്രമണത്തിലാണ് പിതാവ് കൊല്ലപ്പെട്ടതെന്ന് കണ്ടെത്തിയത്.

ആലുവ ഡി.വൈ.എസ്.പി. ജി.വേണു, നോര്‍ത്ത് പറവൂര്‍ ഇന്‍സ്‌പെക്ടര്‍ ഷോജോ വര്‍ഗീസ്, സബ് ഇന്‍സ്‌പെക്ടര്‍മാരായ അരുണ്‍ദേവ് ,ജോണ്‍സന്‍ ജയകുമാര്‍, അസി: സബ് ഇന്‍സ്‌പെക്ടര്‍മാരായ മനോജ്, ബിജു, സീനിയര്‍ സിവില്‍ പോലിസ് ഓഫീസര്‍മാരായ സുരേഷ് ബാബു, റെജി എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്

Similar Articles

Comments

Advertismentspot_img

Most Popular