മലയാളി പെൺകുട്ടിയെ പീഡിപ്പിച്ചു ദൃശ്യങ്ങൾ പകർത്തി പണം തട്ടി; 2 പേർ അറസ്റ്റിൽ

ചെന്നൈ: പ്രായപൂർത്തിയാകാത്ത മലയാളി പെൺകുട്ടിയെ പീഡിപ്പിച്ചു ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന കേസിൽ രണ്ടു മലയാളി യുവാക്കൾ അറസ്റ്റിൽ. ചെന്നൈ താംബരം എരുക്കഞ്ചേരി എസ്എം നഗർ ഒഎസ്‌സി കോളനി നിവാസിയും ചെങ്ങന്നൂർ സ്വദേശിയുമായ സുബിൻ ബാബു (24), സുഹൃത്ത് സജിൻ വർഗീസ് (27) എന്നിവരാണു പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിൽ അറസ്റ്റിലായത്.

മുഖ്യപ്രതി സുബിൻ സ്വകാര്യ കമ്പനിയിൽ മാനേജരാണ്. മൂന്നു വർഷം മുൻപാണു സെംപാക്കം സ്വദേശിനിയായ 19കാരിയെ സുബിൻ പരിചയപ്പെട്ടത്. അന്നു 16 വയസുണ്ടായിരുന്ന പെൺകുട്ടിയെ പ്രണയം നടിച്ചു വിവാഹവാദ്ഗാനം നൽകിയാണു പ്രതി പീഡിപ്പിച്ചതെന്നു താംബരം ഓൾ വിമൻ പൊലീസ് പറഞ്ഞു. പിന്നീട് ഫോണിൽ പകർത്തിയ പീഡന ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി പണവും ആഭരണങ്ങളും അടക്കം മൂന്നു ലക്ഷത്തോളം രൂപ പലപ്പോഴായി തട്ടിയെടുത്തു.

പ്രായപൂർത്തിയായതിനാൽ വിവാഹം കഴിക്കണമെന്ന് പെൺകുട്ടി ആവശ്യപ്പെട്ടതോടെ സുഹൃത്ത് സജിന്റെ സഹായത്തോടെ വീണ്ടും ഭീഷണിപ്പെടുത്തി. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലും അശ്ലീല വെബ്സൈറ്റുകളിലും പ്രചരിപ്പിക്കുമെന്നും പറഞ്ഞു. തുടർന്നും പണം ആവശ്യപ്പെട്ടു ഭീഷണി തുടർന്നതോടെ പെൺകുട്ടി ജീവനൊടുക്കാൻ ശ്രമിച്ചു. കൗൺസിലിങ് നൽകുന്നതിനിടെയാണു പെൺകുട്ടി പീഡനവിവരം മാതാപിതാക്കളെ അറിയിച്ചത്.

മാനഹാനി ഭയന്നു മാതാപിതാക്കൾ പരാതി നൽകിയില്ല. മാസങ്ങൾക്കു ശേഷം വീണ്ടും പണം ആവശ്യപ്പെട്ടു ഭീഷണി മുഴക്കിയതോടെയാണു രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകിയത്. പണം നൽകിയില്ലെങ്കിൽ ദൃശ്യങ്ങൾ പരസ്യപ്പെടുത്തുമെന്നും കൊന്നുകളയുമെന്നുമായിരുന്നു പറഞ്ഞത്. പ്രതികൾക്കെതിരെ പോക്സോ നിയമം ചുമത്തിയതായും ജുഡിഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തതായും പൊലീസ് പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular