സ്വകാര്യഭാഗത്ത് സ്വയം പശയൊഴിച്ചടച്ച് കാമുകനെതിരേ പരാതി നല്‍കിയ യുവതിക്ക് പിന്നീട് സംഭവിച്ചത്…

മാഡ്രിഡ്: പൂർവകാമുകനെതിരെ വ്യാജ പരാതിയുയർത്തിയ യുവതിയ്ക്ക് പത്ത് കൊല്ലത്തെ ജയിൽശിക്ഷ. വനേസ ഗെസ്റ്റൊ എന്ന മുപ്പത്തിയാറുകാരിയാണ് കാമുകനായിരുന്ന ഇവാൻ റിക്കോയ്ക്കെതിരെ അപൂർവമായ കള്ളക്കേസുണ്ടാക്കിയത്. തന്റെ സ്വകാര്യഭാഗം മുൻകാമുകൻ പശ ഉപയോഗിച്ച് അടച്ചുവെന്നായിരുന്നു വനേസയുടെ പരാതി. സ്പെയിനിലാണ് സംഭവം.

യുവതി സ്വകാര്യ ഭാഗത്ത് സ്വയം പശ പുരട്ടുകയായിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തി. സൂപ്പർ മാർക്കറ്റിൽ നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ വനേസ പശയും കത്തികളും വാങ്ങിയതായി പോലീസ് കണ്ടെത്തിയിരുന്നു. തന്നെ കാമുകൻ കടത്തിക്കൊണ്ടുപോയി പരിക്കേൽപിച്ചുവെന്നും യോനിക്കുള്ളിൽ പശയൊഴിച്ചുവെന്നുമായിരുന്നു വനേസ നൽകിയ പരാതി.

പരാതി ലഭിച്ചതിനെ തുടർന്ന് ഇവാനെ പോലീസ് കസ്റ്റഡിയിലെടുത്ത് റിമാൻഡ് ചെയ്തിരുന്നു. പോലീസ് നടത്തിയ തുടരന്വേഷണത്തിലാണ് സത്യാവസ്ഥ പുറത്തുവന്നത്. നിരപരാധിയായ യുവാവിനതിരേ കള്ളക്കേസുണ്ടാക്കിയതിന് കോടതി വനേസയ്ക്ക് പത്ത് കൊല്ലത്തെ ജയിൽശിക്ഷ നൽകി. ഇവാൻ അനുഭവിച്ച മാനസികവ്യഥയ്ക്ക് പകരമായി 25,000 യൂറോ നഷ്ടപരിഹാരത്തുക നൽകണമെന്നും കോടതി വിധിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular