‘ചൈനീസ് കമ്പിനികളെ കൈവിടരുത് , ഇന്ത്യക്കാരോട് യാചിച്ച് ചൈനീസ് പത്രങ്ങള്‍’ ‘ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കുക’ എന്ന ക്യാംപെയ്ന്‍ അവസാനിപ്പിക്കണം’

ഇന്ത്യയിലെ ചൈന വിരുദ്ധപ്രതിഷേധങ്ങള്‍ ചൈനീസ് കമ്പനികള്‍ക്ക് വന്‍ തലവേദനയായിരിക്കുകയാണ്. കഴിഞ്ഞ രണ്ടു ദിവസമായി ചൈനീസ് സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള പത്രങ്ങളിലും ന്യൂസ് ഏജന്‍സികളിലും ചൈന ഉല്‍പ്പന്നങ്ങള്‍ക്കെതിരെയും ടെക്‌നോളജിക്കെതിരെയുമുള്ള പ്രതിഷേധ ക്യാംപെയ്‌നികള്‍ ഇന്ത്യക്കാര്‍ ഉപേക്ഷിക്കണമെന്നാണ് ആവശ്യപ്പെടുന്നത്. ചൈനയിലെ കമ്പനികളെല്ലാം ഇന്ത്യയുമായി നല്ല ബന്ധം സ്ഥാപിക്കാന്‍ അവിടത്തെ സര്‍ക്കരില്‍ കാര്യമായി സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. ചൈനയുടെ ഏറ്റവും വലിയ വിപണിയാണ് ഇന്ത്യ. അമേരിക്കയും യൂറോപ്പും കൈവിട്ടതോടെ ഇനി ചൈനീസ് കമ്പനികളുടെ പ്രതീക്ഷ ഇന്ത്യന്‍ വിപണി മാത്രമാണ്.

രാജ്യത്തെ പ്രധാന പത്രമായ ഗ്ലോബല്‍ ടൈംസിലെ എഡിറ്റോറിയലും ലേഖനവും ചൈനീസ് ഉല്‍പ്പന്നങ്ങളെ കൈവിടരുന്നതെന്ന നിര്‍ദ്ദേശമാണ് മുന്നോട്ട് വെക്കുന്നത്. ഇന്ത്യന്‍ ദേശീയവാദികള്‍ ‘ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കുക’ എന്ന ക്യാംപെയ്ന്‍ അവസാനിപ്പിക്കണം’ എന്നതാണ് ഗ്ലോബല്‍ ടൈംസ് എഡിറ്റോറിയല്‍.

ചൈനയില്‍ നിന്നുള്ള മുന്നൂറോളം ഉല്‍പ്പന്നങ്ങള്‍ക്ക് കര്‍ശന വ്യാപാര നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും ഇറക്കുമതി തീരുവ വര്‍ധിപ്പിക്കാനും രാജ്യത്തിന്റെ 4ജി നെറ്റ്വര്‍ക്ക് നവീകരണത്തില്‍ നിന്ന് ചൈനീസ് ഉപകരണങ്ങള്‍ മാറ്റിസ്ഥാപിക്കാനും ഇന്ത്യ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുണ്ടെന്നാണ് ഗ്ലോബല്‍ ടൈംസ് പറയുന്നത്. ഇവ ഇന്ത്യയുടെ ദീര്‍ഘകാല പദ്ധതികളായിരിക്കാം, പക്ഷേ ചില മാധ്യമങ്ങള്‍ ഇന്ത്യന്‍ സമൂഹത്തിന്റെ ചൈന വിരുദ്ധ വികാരത്തെ ഉയര്‍ത്തിക്കാട്ടാന്‍ ഈ സമയം ഉപയോഗിച്ചുവെന്നും പത്രം കുറ്റപ്പെടുത്തി.

അതേസമയം, ഇന്ത്യയുടെ സൈനിക നീക്കത്തെ തെറ്റായ രീതിയിലാണ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. അതിര്‍ത്തി തര്‍ക്കത്തില്‍ ഇന്ത്യ നീതീകരിക്കപ്പെട്ടില്ല. രണ്ട് രാജ്യങ്ങളിലെ സൈനികരുടെ കമാന്‍ഡര്‍ തല ചര്‍ച്ചയ്ക്കിടെ ഗാല്‍വാന്‍ വാലി പ്രദേശം സുസ്ഥിരമാക്കാനുള്ള ചൈന-ഇന്ത്യ സമവായം ഇന്ത്യന്‍ സൈന്യം ലംഘിച്ചു. അവര്‍ യഥാര്‍ഥ നിയന്ത്രണ രേഖ (എല്‍എസി) കടന്ന് ചൈനീസ് സൈനികരുടെ കൂടാരങ്ങള്‍ ബലമായി തകര്‍ത്തു. ഇത് ഏറ്റുമുട്ടലിലേക്ക് നയിച്ചു, ഇന്ത്യക്ക് നിരവധി നാശനഷ്ടങ്ങള്‍ സംഭവിച്ചുവെന്നും ഗ്ലോബല്‍ ടൈംസ് പറയുന്നു.

വാസ്തവത്തില്‍, ഇന്ത്യയിലെ ദേശീയ വാദികള്‍ എല്ലാ വര്‍ഷവും ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ടെങ്കിലും ചൈന-ഇന്ത്യ വ്യാപാരം വികസിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യ ചൈനയില്‍ നിന്ന് കൂടുതല്‍ കൂടുതല്‍ സാധനങ്ങള്‍ ഇറക്കുമതി ചെയ്യുന്നു, ഇത് ഓരോ വര്‍ഷവും ചൈനയുമായുള്ള ഇന്ത്യയുടെ പതിനായിരക്കണക്കിന് വ്യാപാര കമ്മിയിലേക്ക് നയിക്കുന്നു. കാരണം, നിരവധി ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കാന്‍ കഴിയില്ല, മാത്രമല്ല ഇന്ത്യയ്ക്ക് ഈ ഉല്‍പ്പന്നങ്ങള്‍ പടിഞ്ഞാറില്‍ നിന്നും ഒരേ വിലയ്ക്ക് വാങ്ങാന്‍ കഴിയില്ല. ഉദാഹരണത്തിന്, ചൈനയെ കുറ്റപ്പെടുത്തുന്ന നിരവധി ഇന്ത്യക്കാര്‍ ചൈനീസ് മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നു. ചൈനീസ് വിളക്കുകള്‍, സെറാമിക്‌സ്, സ്യൂട്ട്‌കേസുകള്‍ എന്നിവയാണ് ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് ഏറ്റവും അനുയോജ്യം. കുറഞ്ഞ വിലയും മികച്ച നിലവാരവും ഉള്ളതിനാല്‍, ഈ ഉല്‍പ്പന്നങ്ങള്‍ മാറ്റിസ്ഥാപിക്കാന്‍ പ്രയാസമാണ് എന്നാണ് സര്‍ക്കാര്‍ പത്രം പറയുന്നത്.

ചൈനയും ഇന്ത്യയും സൂപ്പര്‍-സ്‌കെയില്‍ വികസ്വര രാജ്യങ്ങളാണ്. സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുക, ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുക എന്നിവയാണ് ഈ രണ്ട് രാജ്യങ്ങളുടെയും പ്രധാന ചുമതല. ചൈനയ്ക്കും ഇന്ത്യയ്ക്കും സഹകരണത്തിന് ഒരു വലിയ ഇടമുണ്ട്, അത് ഇരു രാജ്യങ്ങള്‍ക്കും ജനങ്ങള്‍ക്കും വളരെയധികം ഗുണം ചെയ്യുന്നു. സാമ്പത്തിക കാരണങ്ങളാല്‍ ഇന്ത്യ നയങ്ങള്‍ ക്രമീകരിക്കുന്നു എന്നത് മനസ്സിലാക്കാവുന്നതേയുള്ളൂ. അതിര്‍ത്തി വിഷയത്തില്‍ ദേശീയ വികാരം കാണിക്കുന്നതിനായി ഇന്ത്യ ഉഭയകക്ഷി സഹകരണം നശിപ്പിക്കുകയാണെങ്കില്‍, അത് സ്വയം നാശത്തിലേക്കാണ് പോകുക എന്നും മുന്നറിയിപ്പ് നല്‍കുന്നുണ്ട്

Similar Articles

Comments

Advertismentspot_img

Most Popular