പ്ലസ്മ തെറാപ്പിക്ക് വിധേയനായ ആദ്യരോഗി മരിച്ചു

ബംഗളുരു: കര്‍ണാടകയില്‍ പ്ലസ്മ തെറാപ്പിക്ക് വിധേയനായ 60കാരനായ ആദ്യരോഗി മരിച്ചു. 60കാരനായ രോഗിക്ക് മറ്റ് അസുഖങ്ങളും ഉണ്ടായിരുന്നു. ആന്ധ്രാപ്രദേശ് സ്വദേശിയായിരുന്നു ഇയാള്‍.
കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) കര്‍ണാടകയിലെ എച്ച്‌സിജി ആശുപത്രിക്ക് പ്ലാസ്മ തെറാപ്പിക്ക് അനുമതി നല്‍കിയത്.

കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വിക്‌ടോറിയ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ന്യുമോണിയയും മറ്റ് ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ഉണ്ടായിരുന്നു. പ്ലാസ്മ തെറാപ്പി ചികില്‍സ രീതി തെറ്റാണെന്നല്ല രോഗിയുടെ മരണം തെളിയിക്കുന്നത് എന്ന് ചികില്‍സ നടത്തിയ എച്ച്‌സിജി ആശുപത്രിയിലെ ഡോക്ടര്‍ സംഘത്തിന് നേതൃത്വം നല്‍കിയ ഡോ.യുഎസ് വിശാല്‍ റാവു പ്രതികരിച്ചു.

‘ഇത് ക്ലിനിക്കല്‍ പരീക്ഷണമാണ്. പ്രത്യേക അനുമതി ലഭിച്ച രോഗിയിലാണ് ഈ ചികില്‍സാരീതി പരീക്ഷിച്ചത്. ഇത് എല്ലാ രോഗികള്‍ക്കും വേണ്ടിയുള്ള ചികില്‍സാ രീതിയല്ല. കോവിഡ് ബാധിച്ച ഗുരുതരാവസ്ഥയിലുള്ള രോഗികളെ രക്ഷിക്കാനുള്ള ചികില്‍സ രീതിയാണ് ‘ഡോ.യുഎസ് വിശാല്‍ റാവു പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular