പ്രണയാഭ്യര്‍ത്ഥന നിരസിക്കുന്ന പെണ്‍കുട്ടിയെ തട്ടികൊണ്ടു പോയി വിവാഹം കഴിക്കാന്‍ സഹായിക്കാം: ബി.ജെ.പി എം.എല്‍.എ

മുംബൈ: നിങ്ങളുടെ പ്രണയാഭ്യര്‍ത്ഥന ആരെങ്കിലും നിരസിച്ചാല്‍ ആ പെണ്‍കുട്ടികളെ തട്ടിക്കൊണ്ട് പോയി വിവാഹം കഴിപ്പിച്ച് തരാന്‍ താന്‍ സഹായിക്കും എന്ന് യുവാക്കളോട് ബി.ജെ.പി എം.എല്‍.എ രാം കദം. സംഭവം വിവാദമായതോടെ ശിവസേനയില്‍ നിന്നും മറ്റ് പാര്‍ട്ടികളില്‍ നിന്നും വന്‍ വിമര്‍ശനമാണ് എം.എല്‍.എയ്ക്ക് നേരിടേണ്ടി വന്നത്.

മഹാരാഷ്ട്രയിലെ ഘതകോപര്‍ നിയോജക മണ്ഡലത്തില്‍ നിന്നുമാണ് രാം കദം തിരഞ്ഞെടുക്കപ്പെട്ടത്. പ്രദേശത്തെ തിങ്കളാഴ്ച രാത്രി നടന്ന ‘ദാഹി ഹാന്ദി’ എന്ന പരിപാടിക്കിടെയാണ് എം.എല്‍.എയുടെ വിവദ പ്രസ്താവന.

യുവാക്കള്‍ക്ക് തന്നെ എന്തിന് വേണമെങ്കിലും സമീപിക്കാം. നിങ്ങളുടെ പ്രണയാഭ്യര്‍ത്ഥന എപ്പോഴെങ്കിലും ആരെങ്കിലും നിരസിച്ചിട്ടുണ്ടെങ്കില്‍ അവരെ തട്ടിക്കൊണ്ട് പോയി വിവാഹം കഴിക്കാനായി താന്‍ സഹായിക്കാമെന്നാണ് എം.എല്‍.എ പറഞ്ഞത്. 100 ശതമാനവും ഞാന്‍ നിങ്ങളെ സഹായിക്കും. മാതാപിതാക്കളെയും കൂട്ടി നിങ്ങള്‍ എന്റെ അടുത്ത് വരു. മാതാപിതാക്കള്‍ സമ്മതിക്കുകയാണെങ്കില്‍ താന്‍ അത് ചെയ്ത് തരും. നിങ്ങടെ കാമുകിയെ തട്ടിയെടുത്തശേഷം വിവാഹത്തിനായി നിങ്ങള്‍ക്ക് കൈമാറും.-എം.എല്‍.എ പറഞ്ഞു.

സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാണ്. ജനക്കൂട്ടത്തിന് നടുക്ക മൈക്കുമായി നിന്ന് മറാത്തി ഭാഷയില്‍ ഇദ്ദേഹം സംസാരിക്കുന്നതിന്റെ വീഡിയോയാണ് പുറത്തെത്തിയിരിക്കുന്നത്. യുവാക്കള്‍ക്ക് തന്നെ വിളിക്കുനവാനായി തന്റെ മൊബൈല്‍ നമ്പറും അദ്ദേഹം കൈമാറി.

Similar Articles

Comments

Advertismentspot_img

Most Popular