സല്‍മാന്‍ ഖാനെ കൊല്ലാന്‍ പദ്ധതി തയ്യാറാക്കിയിരിന്നു!!! വെളിപ്പെടുത്തലുമായി പിടിയിലായ ഭീകരന്‍

ന്യൂഡല്‍ഹി: ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെ വധിക്കാന്‍ പദ്ധതി തയാറാക്കുകയായിരുന്നതായി ഹരിയാന സ്പെഷല്‍ ടാസ്‌ക് ഫോഴ്സ് (എസ്ടിഎഫ്) പിടികൂടിയ ഭീകരന്‍ സമ്പത്ത് നെഹ്റയുടെ വെളിപ്പെടുത്തല്‍. സല്‍മാന്റെ നീക്കങ്ങള്‍ വ്യക്തമായി മനസ്സിലാക്കുന്നതിനായി മുംബൈയില്‍ എത്തിയിരുന്നു. സല്‍മാനെ കൊല്ലുമെന്ന് ഈ വര്‍ഷമാദ്യം ലോറന്‍സ് ബിഷ്നോയി ഭീഷണി മുഴക്കിയിരുന്നു. ഇയാളുടെ അനുയായിയാണു പിടിയിലായ നെഹ്റ.

മാന്‍വേട്ടക്കേസുമായി ബന്ധപ്പെട്ടാണ് സല്‍മാനെ കൊല്ലുമെന്ന് ബിഷ്നോയി ഭീഷണിപ്പെടുത്തിയിരുന്നത്. സല്‍മാനെ കൊലപ്പെടുത്തിയതിനു ശേഷം വിദേശത്തേക്കു കടക്കാനായിരുന്നു പദ്ധതിയെന്ന് ഹരിയാന പൊലീസ് പറഞ്ഞു. ഈമാസം ആറിനാണ് നെഹ്റയെ ഹൈദരാബാദില്‍ നിന്ന് അറസ്റ്റു ചെയ്തത്. ജയിലില്‍ വച്ചാണ് നെഹ്റ ലോറന്‍സ് ബിഷ്നോയിയെ പരിചയപ്പെടുന്നതും അടുക്കുന്നതും.

രാജസ്ഥാനിലെ ചുരു ജില്ലയില്‍ കാലൗരി ഗ്രാമവാസിയായ നെഹ്റ ലോറന്‍സ് ബിഷ്നോയി സംഘത്തിലെ വെടിവയ്ക്കല്‍ വിദഗ്ധനാണ്. സമൂഹമാധ്യമങ്ങളില്‍ വളരെ സജീവമാണ് ബിഷ്ണോയി സംഘം. ചണ്ഡീഗഡ് പൊലീസില്‍നിന്നു വിരമിച്ച അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടറുടെ മകനാണ് സമ്പത്ത് നെഹ്റ. 2016ല്‍ കാര്‍ജാക്കിങ് കേസില്‍ അറസ്റ്റിലായ നെഹ്റ പിന്നീട് ജാമ്യത്തില്‍ ഇറങ്ങുകയായിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular