റോഡ് നിയമങ്ങള്‍ക്ക് പുല്ല്‌വില, വേഗപരിധി ലംഘിച്ചതിന് കുമ്മനം രാജശേഖരന് ഒന്നര ലക്ഷത്തോളം രൂപ പിഴ

തിരുവനന്തപുരം: റോഡ് നിയമങ്ങള്‍ ലംഘിച്ചതിന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് ഒന്നര ലക്ഷത്തോളം രൂപ പിഴ. വേഗപരിധി ലംഘിച്ചതിന്റെ പേരിലാണ് കുമ്മനത്തിന് മേല്‍ പിഴ ചുമത്തിയിരിക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്റെ പേരില്‍ രജസിറ്റര്‍ ചെയ്യപ്പെട്ട രണ്ട് വാഹനങ്ങളാണ് കേരളത്തില്‍ തന്നെ ഏറ്റവും അധികം ഗതാഗത നിയമലഘനം നടത്തിയതെന്ന് വിവരാവകാശ പ്രവര്‍ത്തകന്‍ സി എസ് ഷാനവാസ് നല്‍കിയ വിവരാവകാശ അപേക്ഷയ്ക്കുളള മറുപടിയില്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറേറ്റ് മറുപടി നല്‍കിയിരിക്കുന്നത്.

ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറേറ്റിലെ വിവരാവകാശ ഉദ്യോഗസ്ഥ അര്‍ച്ചനാ സദാശിവനാണ് ഈ വിവരങ്ങള്‍ നല്‍കിയത്. അതേസമയം പിഴത്തുക ഈടാക്കിയിട്ടുണ്ടോ എന്ന ചോദ്യത്തിനു നടപടികള്‍ സ്വീകരിച്ച് വരുന്നു എന്ന മറുപടിയാണ് തിരുവനന്തപുരം റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസിലെ വിവരാവകാശ ഉദ്യോഗസ്ഥന്‍ ജെ സുനില്‍കുമാര്‍ നല്‍കിയിട്ടുള്ളത്.

കുമ്മനത്തിന്റെ പേരിലുള്ള കെഎല്‍ 1 ബി ക്യു 8035 എന്ന വാഹനം 59 പ്രാവശ്യം നിയമലംഘനം നടത്തിയതായി സംസ്ഥാന ഗതാഗത വകുപ്പ് രേഖപ്പെടുത്തുന്നു. മോട്ടോര്‍വാഹന നിയമത്തിലെ 183 ചട്ടപ്രകാരം ആദ്യ നിയമലംഘനത്തിനു ്രൈഡവറുടെ പേരില്‍ 400 രൂപയും ഉടമയുടെ പേരില്‍ 300 രൂപയുമാണ് പിഴ. ഓരോ ആവര്‍ത്തിക്കുന്ന നിയമ ലംഘനത്തിനും 1000 രൂപ ഡ്രൈവറുടെയും 500 രൂപ ഉടമയുടെയും പേരില്‍ പിഴ അടയ്ക്കണം. 58 നിയമലംഘനങ്ങളില്‍ നിന്നായി 86,200രൂപ ഈ വാഹനത്തിന്റെ പേരില്‍ ബിജെപി പിഴ അടയ്ക്കണം.

കുമ്മനത്തിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള രണ്ടാമത്തെ കെ എല്‍ 1 ബി ക്യു 7563 എന്ന വാഹനം 38 പ്രാവശ്യമാണു വേഗപരിധി ലംഘിച്ചത്. അതിന്റെ പേരില്‍ 56,200 രൂപയോളം പിഴ അടയ്ക്കേണ്ടതുണ്ട്. 1,42,400 രൂപയാണു മൊത്തം പിഴത്തുക.

കേന്ദ്ര മോട്ടോര്‍വാഹന നിയമപ്രകാരം ലൈസന്‍സ് റദ്ദാക്കേണ്ട വിധത്തിലുള്ള നിയമലംഘനമാണ് നടന്നിട്ടുള്ളതെന്നും ഒന്നര ലക്ഷത്തോളം വ രുന്ന പിഴത്തുക പിടിച്ചെടുക്കാത്തത് ഉദ്യോഗസ്ഥരുടെ കടുത്ത അനാസ്ഥയാണെന്നും ഇതിനെതിരേ കോടതിയെ സമീപിക്കുമെന്നും സി എസ് ഷാനവാസ് പറഞ്ഞതായി ജനയുഗം റിപ്പോര്‍ട്ട് ചെയ്യുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7