ഭാര്യയുണ്ടോ എന്നന്വേഷിച്ചു വേണോ ഫ്ലാറ്റിലേക്ക് ഒരു നല്ല സുഹൃത്തിന് വരണോ വേണ്ടയോ എന്നു തീരുമാനിക്കാന്‍?, അത് സഖാവിന്റെ ഉള്ളിലെ സദാചാര ഭയത്തിന്റെ പുളിച്ചു തേട്ടലായിപ്പോയില്ലേ?: സ്വരാജിനോട് ശാരദക്കുട്ടി

മാധ്യമ പ്രവര്‍ത്തക ഷാനി പ്രഭാകര്‍ എം സ്വരാജ് എംഎല്‍എയെ അദ്ദേഹത്തിന്റെ ഫ്ളാറ്റില്‍ സന്ദര്‍ശിച്ചതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇരുവരെയും തേജോവധം ചെയ്യുന്ന രീതിയില്‍ നടത്തിയ പ്രചരണത്തിനെതിരെ ഷാനി കഴിഞ്ഞ ദിവസം ഡിജിപിയ്ക്ക് പരാതി നല്‍കിയിരുന്നു. ശേഷം എം സ്വരാജ് വിഷയത്തില്‍ ഫെയ്സ്ബുക്ക് വഴി പ്രതികരിച്ചിരുന്നു. എന്നാല്‍ സ്വരാജിന്റെ വിശദീകരണത്തിലെ ചില ഭയങ്ങളെ തുറന്നു കാട്ടി എഴുത്തുകാരി ശാരദക്കുട്ടി രംഗത്തെത്തി.

ശാരദക്കുട്ടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

സ്നേഹിതയായ ഷാനി പ്രഭാകരനു നല്‍കിയ ഉറച്ച പിന്തുണ ശ്രദ്ധിക്കപ്പെടേണ്ടതു തന്നെ. ഷാനി ആ ആദരവ് അര്‍ഹിക്കുന്ന വ്യക്തിയാണ്. അതിനെ അങ്ങേയറ്റം ആദരിക്കുന്നു. എന്റെ’ സുഹൃത്ത് എന്നാല്‍ ‘ഞാന്‍’ തന്നെ. അത്രമാത്രം പരസ്പരപൂരകമാണത്. . അവിടെ സുഖകരമായ ആത്മവിശ്വാസവും ആത്മാര്‍ഥമായ ആദരവും മാത്രം..

എന്നാല്‍ ലൈംഗികതയെ ആയുധമാക്കി സദാചാരപരമായി ആക്രമിക്കാന്‍ വരുന്നവരെ നേരിടുമ്പോള്‍, നമ്മുടെ ഇടതു പക്ഷ സഖാക്കള്‍ ഈ അര്‍ഥങ്ങള്‍ മറന്നു പോകുന്നതെങ്ങനെ? ഉള്ളിലെ യാഥാസ്ഥിതിക കുടുംബബോധവും ഭീതികളും എത്ര പരിഹാസ്യമായാണ് വെളിപ്പെട്ടു പോകുന്നത്. അസഏ വിഷയത്തില്‍ ബല്‍റാമിനെ നേരിടുമ്പോള്‍ സഖാക്കള്‍ നടത്തിയ ന്യായീകരണവാദത്തിലും ഇത് ഞാന്‍ സൂചിപ്പിച്ചതാണ്.

ളയ പോസ്റ്റില്‍ ‘ഞാനും ഭാര്യയുമായി ഒരുമിച്ചു താമസിക്കുന്ന ഫ്ലാറ്റ്’ എന്ന വരിയില്‍ സ്വരാജ് കൊളുത്തി വെച്ച ഒരു ഇരട്ടത്താപ്പിനെ കുറിച്ചാണ് ഞാന്‍ പറഞ്ഞു വരുന്നത്. അത് കേരളത്തിലെ എല്ലാ ഇടതുപക്ഷ സഖാക്കളുടെ ഉള്ളിലും ഊറിക്കിടക്കുന്ന സദാചാര ഭീതിയാണ്. ഭാര്യക്കു ഭര്‍ത്താവും ഭര്‍ത്താവിനു ഭാര്യയും പരസ്പരം കാവല്‍ നില്‍ക്കുന്ന ഒരു സദാചാര ബോധത്തിലാണ് ഇവരിപ്പോഴും വിശ്വസിക്കുന്നത്. ആ ഊന്നലാണ് സഖാക്കളുടെ ജീവിതത്തിന്റെ അടിസ്ഥാന രേഖയാകുന്നത് എന്നത് സങ്കടകരമാണ്. ഭാര്യയില്ലാത്തപ്പോഴും, ഭര്‍ത്താവില്ലാത്തപ്പോഴും സ്നേഹിതയെ/ സ്നേഹിതനെ ഫ്ലാറ്റിലേക്കു വിളിക്കാനും സല്‍ക്കരിക്കാനും ഭക്ഷണം കൊടുക്കാനും കുളിച്ചു വിശ്രമിക്കാന്‍ സൗകര്യം കൊടുക്കാനും നിങ്ങള്‍ ആരെയാണ് ഭയപ്പെടുന്നത്? സഖാവ് എന്നത് വലിയ വാക്കാണ്. വലിയ ഒരര്‍ഥമുള്ള വാക്ക്. മനസ്സിന്റെയുള്‍പ്പെടെ എല്ലാ വാതിലുകളും നിര്‍ഭയരായി , മലര്‍ക്കെ തുറന്നു കൊടുക്കുന്നവരാണ് സഖാക്കള്‍. അതറിയാതെ മൂലധനം വായിച്ചിട്ട് എന്തു കാര്യം?

ഏതൊരു സാധാരണ മലയാളിയേയുംകാള്‍ അല്പം പിന്നിലാണ് ഈ വിഷയത്തില്‍ ഇടതുപക്ഷ ആണ്‍/പെണ്‍ സഖാക്കള്‍ ഇപ്പോഴും സഞ്ചരിക്കുന്നത് എന്ന വസ്തുത നിസ്സാരമായി തള്ളിക്കളയാനാകുന്നില്ല. ഇത്രയൊക്കെ അറിവും പ്രത്യയശാസ്ത്ര പരിജ്ഞാനവും രാഷ്ട്രീയ വിദ്യാഭ്യാസവും അധികാരാവസരങ്ങളും ലഭിച്ചിട്ടും കേരളത്തിലെ ഇടതുപക്ഷ കുടുംബ വ്യവഹാരത്തിനകത്ത് മെയില്‍ ഷോവനിസം ഒരുറച്ച യാഥാര്‍ഥ്യമായിത്തന്നെ നില്‍ക്കുകയാണ്. ഒരു സാധാരണ കുടുംബ വ്യവഹാരത്തിനു പുറത്തേക്കു കടക്കാന്‍ അവര്‍ക്കെന്താണ് കഴിയാതെ പോകുന്നത്?

അവള്‍/ അവന്‍ ഞാന്‍ തന്നെ എന്നു പറയാന്‍ ധൈര്യപ്പെടുന്ന സഖാക്കള്‍ ഉണ്ടാവണം.

ഒരു റൂമിക്കഥ. സഖാക്കള്‍ വായിക്കണം

‘ആരാണ്?’
അയാള്‍ പറഞ്ഞു ,’ഞാനാണ്’
‘നമുക്ക് രണ്ടു പേര്‍ക്ക് ഈ മുറിയില്‍ ഇടമില്ല’ അവള്‍ പറഞ്ഞു
വാതിലടഞ്ഞു. ഒരു വര്‍ഷത്തെ ഏകാന്ത വാസത്തിനും വിയോഗത്തിനും ശേഷം അയാള്‍ വീണ്ടും വന്ന് വാതിലില്‍ മുട്ടി
അവള്‍ ചോദിച്ചു
‘ആരാണ്?’
അയാള്‍ പറഞ്ഞു
‘ഇത് നീയാണ്’
അയാള്‍ക്കു വേണ്ടി വാതില്‍ തുറക്കപ്പെട്ടു.

നിങ്ങളുടെ വിശദീകരണ പോസ്റ്റ് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു. അവ നിലനില്‍ക്കുന്നിടത്തോളം കാലം ശത്രുക്കള്‍ വീണ്ടും വീണ്ടും തന്നെയാകും നിങ്ങള്‍ക്കെതിരെ ആയുധമാക്കുക. എന്റെയും താങ്കളുടെയും ഉറ്റ സുഹൃത്താണ് ഷാനി പ്രഭാകരന്‍. നമുക്കെല്ലാം എപ്പോള്‍ വേണമെങ്കിലും സമയ കാല ഭേദമില്ലാതെ കയറിച്ചെല്ലാവുന്ന അത്തരം സുഹൃത്ഭവനങ്ങള്‍ എത്രയോ ഉണ്ട്. ആ വീട്ടില്‍ നമുക്ക് ചെല്ലാം, ഭക്ഷണം കഴിക്കാം, കുളിക്കാം, ഉറങ്ങാം, വേഷം മാറാം. എത്ര ദിവസം വേണമെങ്കിലും തങ്ങാം. നിങ്ങളുടെ ഭാര്യയുടെയോ സുഹൃത്തിന്റെ ഭര്‍ത്താവിന്റെയോ സാന്നിധ്യമോ അസാന്നിധ്യമോ അവിടെ ഒരു വിഷയം പോലുമാകേണ്ടതില്ല. പ്രതിരോധിക്കാന്‍ ‘ഞാനും ഭാര്യയും താമസിക്കുന്ന ഫ്ലാറ്റിലാണ്’ എന്നൊരു കൂട്ടിച്ചേര്‍പ്പ് സഖാവിന്റെ ഉള്ളിലെ സദാചാര ഭയത്തിന്റെ പുളിച്ചു തേട്ടലായി പ്പോയില്ലേ? അതല്ലെങ്കില്‍ സമൂഹത്തെ ഭയന്നുള്ള കുമ്പസാരം? ഭാര്യയുണ്ടോ എന്നന്വേഷിച്ചു വേണോ ഫ്ലാറ്റിലേക്ക് ഒരു നല്ല സുഹൃത്തിന് വരണോ വേണ്ടയോ എന്നു തീരുമാനിക്കാന്‍?

സൗഹൃദം എന്ന സത്യത്തിന് ഹിന്ദുസ്ഥാന്‍-ചൈനീസ് സാമ്രാജ്യങ്ങളേക്കാള്‍ പഴക്കമുണ്ടെന്നാണ് തോറോ പറയുന്നത്. രക്തബന്ധമോ ശാരീരികബന്ധമോ ഇല്ലാതെ തന്നെ ഒരാള്‍ക്ക് മറ്റൊരാളോട് തോന്നുന്ന സ്നേഹവും അന്യോന്യമുള്ള ഉദാരതയുമാണതെന്ന് ഓക്സ്ഫോര്‍ഡ് നിഘണ്ടു. എന്നാല്‍ അതിന്റെ സ്വകാര്യതയും തീവ്രതയും വിവരിക്കുവാന്‍ ഒരു നിഘണ്ടു മതിയാകില്ല.

നിങ്ങളുടെ ഭാര്യ അവിടെ ഉള്ള സമയത്താണ്

‘എന്റെ’ സുഹൃത്ത് എന്നാല്‍ മറ്റൊരു ‘ഞാന്‍’ തന്നെ. ഞാന്‍ പോയാലും എന്റെ കാര്യങ്ങള്‍ നോക്കിനടത്താന്‍ മനസ്സുണ്ടാകുന്ന ആള്‍. അത്രമാത്രം പരസ്പരപൂരകമാണത്. ഒരു പങ്കാളിത്തജീവിതം തന്നെ. നമ്മുടെ സ്വന്തം സ്വത്വപൂര്‍ണതയെ ഓര്‍മ്മിപ്പിക്കുന്ന സാന്നിദ്ധ്യം. അങ്ങനെ ഒരു സുഹൃത്തുണ്ടായാല്‍ അത് പരമമായ ഭാഗ്യം. ‘മുപ്പിരിച്ചരട് എളുപ്പം പൊട്ടുകയില്ല’ എന്നു ബൈബിളില്‍ പറയുന്നുണ്ട്. ഒരാള്‍ വീണാല്‍ മറ്റേയാള്‍ താങ്ങിയെടുക്കും.; രണ്ടുപേരും ഒരുമിച്ചു വീണാല്‍ പരസ്പരം ചൂടു നല്‍കും. സൗഹൃദം സ്നേഹബന്ധങ്ങളില്‍ വെച്ചേറ്റവും ഉദാത്തമായത്. കാരണം അത് കാലത്താല്‍ ദൃഡീകരിക്കപ്പെട്ടതാണ്. പ്രണയത്തിലേത് പോലെ വ്യര്‍ഥമായ ഭയങ്ങളോ ആസക്തമായ അസൂയകളോ ഇല്ല. ജ്വലിപ്പിക്കുന്ന തരം കാറ്റുകളുമില്ല. അവിടെ സുഖകരമായ ആത്മവിശ്വാസവും ആത്മാര്‍ഥമായ ആദരവും മാത്രം..

Similar Articles

Comments

Advertismentspot_img

Most Popular