ഭീഷണി സന്ദേശങ്ങള്‍ ലഭിക്കുന്നതായി സുശാന്തിന്റെ കുടുംബം

ഭീഷണി സന്ദേശങ്ങള്‍ ലഭിക്കുന്നതായി ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ കുടുംബം. ഒന്‍പത് പേജുള്ള തുറന്ന കത്തിലാണ് കുടുംബം ഇക്കാര്യം വ്യക്തമാക്കിയത്. സുശാന്തും അച്ഛന്‍ കെ.കെ. സിംഗും തമ്മില്‍ നല്ല ബന്ധത്തില്‍ ആയിരുന്നില്ലെന്ന ആരോപണങ്ങള്‍ കുടുംബം തള്ളി. മരണം കുടുംബത്തെ ഉലച്ചുവെന്നും കത്തില്‍ പറയുന്നു.

അച്ഛന്റെ രണ്ടാം വിവാഹം സുശാന്ത് സിംഗിന് സ്വീകാര്യമായിരുന്നില്ലെന്ന് ശിവസേന നേതാവ് സഞ്ജയ് റൗത്ത് ആരോപിച്ചിരുന്നു. X
അതിനിടെ സുശാന്തിന്റെ മുന്‍ മാനേജര്‍ ദിശ സാലിയന്റെ ആത്മഹത്യയില്‍ ഫൊറന്‍സിക് പരിശോധന ആരംഭിച്ചു.

അതേസമയം ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തില്‍ അന്വേഷണം കൂടുതല്‍ ശക്തമാകുന്നു. സുശാന്തിന്റെ മരണം ഇപ്പോള്‍ രാഷ്ട്രീയമായി മാറിയിരിക്കുകയാണെന്ന് ബിഹാര്‍ പൊലീസ് ഉദ്യോഗസ്ഥനായ ഗുപ്‌തേശ്വര്‍ പാണ്ഡെ പറഞ്ഞു. അങ്ങനെയൊരു സംഭവം നടന്നപ്പോള്‍ ഇത്തരം വഴിത്തിരിവുകള്‍ ഉണ്ടാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ല. ഇപ്പോള്‍ പ്രശ്‌നം രാഷ്ട്രീയപരമായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സുശാന്തില്‍നിന്ന് ആരോ പണം തട്ടിച്ചിട്ടുണ്ട്. സുശാന്ത് വിവാഹിതനായിരുന്നില്ല. അദ്ദേഹത്തിന്റെ പിതാവിനാണ് കേസുകള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കുന്നത്. ഈ വിഷയം സുപ്രീംകോടതിയുടെ പരിഗണനയില്‍ ഇരിക്കുന്നതിനാല്‍ കൂടുതല്‍ ചര്‍ച്ചയ്ക്ക് തയാറല്ലെന്നും ഗുപ്‌തേശ്വര്‍ പറഞ്ഞു.

ജൂണ്‍ 14നാണ് സുശാന്തിനെ മുംബൈ ബാന്ദ്രയിലെ വസതിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇത് ആത്മഹത്യയാണെന്ന് പിന്നീട് പൊലീസ് സ്ഥിരീകരിച്ചിരുന്നു. സുശാന്തിന്റെ സുഹൃത്തും കാമുകിയുമായിരുന്ന റിയ ചക്രവര്‍ത്തിക്കെതിരെ അദ്ദേഹത്തിന്റെ കുടുംബം പിന്നീട് രംഗത്തെത്തി. റിയ സുശാന്തിനെ സാമ്പത്തികമായി ചതിച്ചുവെന്നും മരണത്തിലേക്ക് നയിച്ചുവെന്നുമായിരുന്നു അവരുടെ ആരോപണം. ഈ ആരോപണത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ബിഹാര്‍ പൊലീസും കേസെടുത്തിട്ടുണ്ട്. സുശാന്തിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ഏറ്റെടുത്തിരിക്കുകയാണ്.

Similar Articles

Comments

Advertismentspot_img

Most Popular