സെലിബ്രിറ്റി മാനേജര്‍ ദിഷാ സാലിയന്‍ മരിച്ച നിലയില്‍; മരണം നടന്‍ രോഹന്‍ റായിയുടെ ഫഌറ്റിലെ പാര്‍ട്ടിയ്ക്ക് ശേഷം

മുംബൈ: പ്രമുഖ ബോളിവുഡ് നടന്മാരുടെ മാനേജരായി പ്രവര്‍ത്തിച്ച സെലിബ്രിറ്റി മാനേജര്‍ ദിഷാ സാലിയന്‍ (28) മരിച്ച നിലയില്‍. ആത്മഹത്യയാണെന്നാണ് പ്രാഥമികനിഗമനം. മാതാപിതാക്കള്‍ക്കൊപ്പം ദാദറിലായിരുന്നു ദിഷയുടെ താമസം. തിങ്കളാഴ്ച ദിഷ ചില സുഹൃത്തുക്കളോടൊപ്പം മലാദിലെത്തി. മലാദ് വെസ്റ്റിലെ ജങ്കല്യന്‍ നഗറിലെ നടന്‍ രോഹന്‍ റായിയുടെ ഫ്‌ളാറ്റിലാണ് എല്ലാവരും അത്താഴത്തിനായി ഒത്തുകൂടിയത്. അത്താഴത്തിന് ശേഷം അവര്‍ മദ്യപിച്ചു.

ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് ദിഷ അപ്പാര്‍ട്ട്‌മെന്റിന്റെ ജനാലയിലേക്ക് നടന്നതെന്നും മാല്‍വാനി പൊലീസ് സ്‌റ്റേഷനിലെ സീനിയര്‍ ഇന്‍സ്‌പെക്ടര്‍ ജഗദേവ് കലപാഡ് പറഞ്ഞു. പുലര്‍ച്ചെ 2.25നാണ് സംഭവത്തെക്കുറിച്ച് പൊലീസിനെ വിവരം അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു.

പൊലീസ് എത്തിയപ്പോള്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന ദിഷയെയാണ് കണ്ടത്. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം കണ്ടിവാലിയിലെ ശതാബ്ദി ആശുപത്രിയിലേക്ക് അയച്ചു. കോവിഡ് പരിശോധനയ്ക്കായി ദിഷയുടെ സ്രവം ശേഖരിച്ച് അയച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

നടന്മാരായ സുശാന്ത് സിംഗ് രജ്പുത്, ഭാരതി സിംഗ്, വരുണ്‍ ശര്‍മ എന്നിവരോടൊപ്പം ദിഷ പ്രവര്‍ത്തിച്ചിട്ടുണ്ട്‌

Follow us: pathram online

Similar Articles

Comments

Advertismentspot_img

Most Popular