കൊറോണ തടയുന്നതിനുള്ള പ്രതിരോധ നടപടികള്‍ ഉപേക്ഷിച്ചാല്‍ രോഗം വീണ്ടും പൊട്ടിപ്പുറപ്പെടാം.. ലോകാരോഗ്യ സംഘടന

ജനീവ: കോവിഡ് കേസുകള്‍ കുറയുന്ന രാജ്യങ്ങള്‍, രോഗം തടയുന്നതിനുള്ള പ്രതിരോധ നടപടികള്‍ ഉപേക്ഷിച്ചാല്‍ ‘ഉടനടി രണ്ടാമത്തെ കൊടുമുടി’ നേരിടേണ്ടിവരുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. കോവിഡ് നിയന്ത്രണങ്ങള്‍ എടുത്തുകളയാനുള്ള ലോകരാഷ്ട്രങ്ങളുടെ നടപടിയെ തുടര്‍ന്നാണ് ലോകാരോഗ്യ സംഘടനയുടെ അത്യാഹിത വിഭാഗം മേധാവി ഡോ. മൈക്ക് റയാന്റെ മുന്നറിയിപ്പ്.

ലോകം ഇപ്പോഴും കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്നതിന്റെ ആദ്യ തരംഗത്തിന്റെ മധ്യത്തിലാണ്. പല രാജ്യങ്ങളിലും കേസുകള്‍ കുറഞ്ഞുവരികയാണെങ്കിലും മധ്യ, തെക്കേ അമേരിക്ക, ദക്ഷിണേഷ്യ, ആഫ്രിക്ക എന്നിവിടങ്ങളില്‍ രോഗം വര്‍ധിച്ചുകൊണ്ടിരിക്കുന്നു. പകര്‍ച്ചവ്യാധികള്‍ പലപ്പോഴും തിരമാലകളെ പോലെയാണ് വരിക. അതായത്, ആദ്യത്തെ തരംഗദൈര്‍ഘ്യം കുറഞ്ഞ രാജ്യങ്ങളില്‍ ഈ വര്‍ഷം അവസാനം രോഗം വീണ്ടും പൊട്ടിപ്പുറപ്പെടാം. ആദ്യത്തെ തരംഗത്തെ തടയുന്നതിനുള്ള നടപടികള്‍ വളരെ വേഗം എടുത്തുകളഞ്ഞാല്‍ രോഗനിരക്ക് വീണ്ടും ഉയരാന്‍ സാധ്യതയുണ്ട്. രണ്ടാമത്തെ തരംഗത്തില്‍, മാസങ്ങള്‍ക്ക് ശേഷം അത് ആവര്‍ത്തിക്കുന്നു.

എപ്പോള്‍ വേണമെങ്കിലും രോഗനിരക്ക് ഉയരുമെന്ന വസ്തുതയെക്കുറിച്ച് ബോധവാന്മാരാകേണ്ടതുണ്ട്. രോഗികളുടെ എണ്ണം കുറഞ്ഞാല്‍ രോഗ നിരക്ക് കുറയുകയാണെന്ന് ഊഹിക്കാനാവില്ല. ഈ തരംഗത്തില്‍ രണ്ടാമത്തെ ‘കൊടുമുടി’ ഉണ്ടായേക്കാം. യൂറോപ്പിലെയും വടക്കേ അമേരിക്കയിലെയും രാജ്യങ്ങള്‍ പൊതുജനാരോഗ്യവും സാമൂഹികവുമായ നടപടികള്‍ തുടര്‍ന്നും നടപ്പാക്കണമെന്ന് അദ്ദേഹം പറഞ്ഞു. പല യൂറോപ്യന്‍ രാജ്യങ്ങളും യുഎസും വരുന്ന ആഴ്ചകളില്‍ ലോക്ഡൗണ്‍ നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്.

pathram:
Leave a Comment