ബുജുംബുറ: പുതുവത്സര ദിനത്തില്‍ കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ബറുണ്ടിയില്‍ രണ്ടായിരത്തിലധികം തടവുകാര്‍ക്ക് മാപ്പ് നല്കി. രാജ്യത്തെ പൗരന്മാരില് രാജ്യസ്നേഹം വര്‍ധിക്കണമെന്ന് പ്രസിഡന്റ് പീരെ നികുരന്‍സിസ പറഞ്ഞു. കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് തടവുകാരോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘2018ല്‍ വിവിധ ജയിലുകളില്‍ നിന്നായി 2000 തടവുകാരെ മോചിപ്പിക്കാന്‍ തീരുമാനിച്ചു. വീണ്ടും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുതെന്ന് അവര്‍ക്ക് നിര്‍ദേശം നല്കി’, പുതുവത്സര സന്ദേശത്തില്‍ നികുകന്സിസ പറഞ്ഞു. ഗര്‍ഭിണികള്‍ക്കും അംഗ വൈകല്യമുള്ളവര്‍ക്കും ശിക്ഷാ കാലാവധിയുടെ പകുതിയിലധികം അനുഭവിച്ചവര്ക്കുമാണ് മാപ്പ് നല്‍കിയത്.
പുതുവത്സരത്തില്‍ 2000 തടവുകാര്‍ക്ക് മാപ്പു നല്കി
Similar Articles
‘വീട്ടില്‍ വോട്ട്’ ബാലറ്റുകള്‍ തുറന്ന സഞ്ചിയില്‍; തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്കി പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ വീട്ടിലിരുന്നു വോട്ടു ചെയ്യുന്നവരുടെ ബാലറ്റുകള്‍ ക്യാരിബാഗുകളിലും തുറന്ന സഞ്ചികളിലും കൊണ്ടു പോകുന്നതില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന് പ്രതിപക്ഷ നേതാവ് പരാതി നല്കി.
സത്യസന്ധവും സുതാര്യവുമായി നടക്കേണ്ട തിരഞ്ഞെടുപ്പ് പ്രക്രിയ...
അധ്യാപികയും വിദ്യാർത്ഥിയും വിവസ്ത്രരായ നിലയിൽ; പൊലീസ് പിടികൂടി; പലതവണ 16കാരന് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന് അധ്യാപിക
ന്യൂയോർക്ക്: അമേരിക്കയിൽ വിദ്യാർഥിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ സ്കൂൾ അധ്യാപിക അറസ്റ്റിൽ. ന്യൂജേഴ്സി ട്രെൻടൺ ഹാമിൽട്ടൺ ഹൈസ്കൂളിലെ ഇംഗ്ലീഷ് അധ്യാപികയായ ജെസീക്ക സവിക്കി(37)യെയാണ് പോലീസ് പിടികൂടിയത്. അധ്യാപികക്കെതിരേ ലൈംഗികാതിക്രമം ഉൾപ്പെടെ വിവിധ...