ആറ്റിങ്ങലിൽ വാഹനാപകടത്തിൽ അച്ഛനും മകനും മരിച്ചത് ആത്മഹത്യയെന്ന് സൂചന; ഭാര്യയും സുഹൃത്തുക്കളും, അപകടത്തിന് മുൻപ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ചർച്ചയാകുന്നു

തിരുവനന്തപുരം : ടാങ്കർ ലോറിയിൽ കാർ ഇടിച്ച് കയറ്റി അച്ഛനും മകനും മരിച്ചു. ദേശീയപാതയിൽ ആറ്റിങ്ങൽ മാമത്ത് ആയിരുന്നു അപകടം. ഇന്നലെ രാത്രിയിലായിരുന്നു അപകടം ഉണ്ടായത്. നെടുമങ്ങാട് നല്ലമ്പ്രക്കോണം സ്വദേശി പ്രകാശ് ദേവരാജനും മകനുമാണ് മരിച്ചത്. അപകടം നടന്ന ഉടൻ തൊട്ടടുത്ത താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ടാങ്കർ ലോറിയിൽ കാർ ഇടിപ്പിച്ചാണ് നെടുമങ്ങാട് നല്ലമ്പ്രക്കോണം സ്വദേശി പ്രകാശ് ദേവരാജൻ, മകൻ ശിവദേവ് (12) എന്നിവർ മരിച്ചത്. ദേശീയപാതയിൽ ആറ്റിങ്ങൽ മാമത്ത് ഇന്നലെ രാത്രിയായിരുന്നു സംഭവം നടക്കുന്നത്.രാത്രി പതിനൊന്നരയോടെയാണ് മാമം പെട്രോൾ പമ്പിന് സമീപം വെച്ച് അപകടമുണ്ടായത്. ഇതിന് മുമ്പ് രാത്രി 10.59 ഓടെയാണ് പ്രകാശ് ആത്മഹത്യ ചെയ്യുന്നത് സംബന്ധിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടത്. അഞ്ചുപേരുടെ ചിത്രം സഹിതമായിരുന്നു ഫെയ്‌സ്ബുക്ക് പോസ്റ്റ്. പ്രകാശിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്മരണത്തിന് ഉത്തരവാദികളെ നിയമത്തിന് മുന്നിൽ കൊണ്ടു വരണമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

അനസിനെ ഫിറോസ് ക്രിക്കറ്റ്ബാറ്റ് കൊണ്ട് അടിച്ചുവീഴ്ത്തുന്ന ദൃശ്യം പുറത്ത്‌

അതേസമയം ഈ വിവരങ്ങൾ സംബന്ധിച്ച് പോലീസ് ഇതുവരെ സ്ഥിരീകരണം നൽകിയിട്ടില്ല. പ്രകാശ് ദേവരാജന്റെ ഫേസ്ബുക്ക് പോസ്റ്റിലും ആത്മഹത്യ സൂചനയുള്ളതായി പറയുന്നു. മൃതദേഹങ്ങൾ വലിയകുന്ന് താലൂക്ക് ആശുപത്രയിൽ നിന്നും തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ‘എന്റെയും എന്റെ മക്കളുടേയും മരണത്തിന് കാരണക്കാരായ ഇവരെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കണമെന്ന് അപേക്ഷിക്കുന്നു’ വെന്നാണ് പ്രകാശ് ഫേസ്ബുക്കിൽ കുറിച്ചത്. അഞ്ച് ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ടായിരുന്നു.

അപടകം മനപൂർവം ഉണ്ടാക്കിയതെന്നാണ് പ്രാഥമിക നിഗമനം. കാർ വിശദമായി പരിശോധിച്ചപ്പോൾ ആത്മഹത്യ കുറിുപ്പ് കണ്ടെത്തി. തൻറേയും മക്കളുടേയും മരണത്തിന് ഉത്തരവാദികൾ ഇവരാണെന്ന് കാണിച്ച് ചിലരുടെ ചിത്രങ്ങൾ ഫെയ്സ്ബുക്കിൽ പോസ്റ്റ് ഇട്ട ശേഷമാണ് ദേവരാജൻ മകനൊപ്പം ആത്മഹത്യ ചെയ്തത് . ദേവരാജന് ഒരു മകൾ കൂടിയുണ്ട്. ഭാര്യ വിദേശത്താണ്. പൊലീസ് കൂടുതൽ അന്വേഷണം നടത്തുന്നുണ്ട്

Similar Articles

Comments

Advertismentspot_img

Most Popular