കാസര്‍കോട് നിയന്ത്രണം വിവാഹപാര്‍ട്ടി സഞ്ചരിച്ച ബസ് വീട്ടിലേക്ക് പാഞ്ഞുകയറി 6 മരണം; നിരവധിയാളുകള്‍ക്ക് പരിക്ക്

രാജപുരം (കാസര്‍കോട്): പാണത്തൂര്‍ സുള്ള്യ റോഡില്‍ പരിയാരത്ത് വിവാഹപാര്‍ട്ടി സഞ്ചരിച്ച ബസ് മറിഞ്ഞ് നിയന്ത്രണം വിട്ട് വീട്ടിലേക്ക് പാഞ്ഞുകയറി കര്‍ണാടക സ്വദേശികളായ ആറ് പേര്‍ മരിച്ചു. നിരവധിയാളുകള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

രണ്ട് കുട്ടികളും രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരുമാണ് മരിച്ചത്. മരിച്ച അഞ്ച് പേരുടെ മൃതദേഹങ്ങള്‍ പൂടംകല്ല് താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഗുരുതരമായി പരിക്കേറ്റ മൂന്നു പേരെ മംഗലാപുരത്തേക്ക് മറ്റുള്ളവരെ കാഞ്ഞങ്ങാട്ടെ വിവിധ ആശുപത്രികളിലേക്കും മാറ്റി.

അര്‍ധമൂല സ്വദേശി നാരായണ നായിക്കിന്റെ മകന്‍ ശ്രേയസ് (13), സുള്ള്യ സ്വദേശി രവിചന്ദ്ര (40), ഭാര്യ ജയലക്ഷ്മി (39), ബെല്‍നാട് സ്വദേശി രാജേഷ് (45), പുത്തൂര്‍ സ്വദേശിനി സുമതി എന്നിവരുടെ മ!ൃതദേഹങ്ങളാണ് പൂടംകല്ലിലുള്ളത്. ഒരു കുട്ടിയുടെ മൃതദേഹം കാ!ഞ്ഞങ്ങാട് ആശുപത്രിയിലാണുള്ളത്.

സുള്ള്യയില്‍ നിന്നും പാണത്തൂര്‍ എള്ളു കൊച്ചിയിലേക്ക് വിവാഹത്തിന് വന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണംവിട്ട് റോഡിനു താഴെയുള്ള ജോസ് എന്നയാളുടെ വീട്ടിലേക്കാണ് പാഞ്ഞ് കയറിയത്. വീട് ഭാഗികമായി തകര്‍ന്നു. വീടിനുള്ളില്‍ ആരും ഇല്ലായിരുന്നു. രാവിലെ 12.30 ഓടെയാണ് സംഭവം.

ബസ്സില്‍ 70 ഓളം പേരുണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം. കുറ്റിക്കോല്‍ കാഞ്ഞങ്ങാട് എന്നിവിടങ്ങളില്‍ നിന്നും അഗ്‌നിരക്ഷാസേനയും നാട്ടുകാരും പോലിസും രക്ഷാപ്രവര്‍ത്തനത്തില്‍ എര്‍പ്പെട്ടു.

Similar Articles

Comments

Advertismentspot_img

Most Popular