പീഡനം അഞ്ചുവയസായ കുട്ടിക്കു മുന്നില്‍; പ്രതികള്‍ക്കെതിരെ പോക്‌സോ

തിരുവനന്തപുരം: കഠിനംകുളത്ത് കൂട്ടബലാത്സംഗത്തിനിരയായ യുവതിയെ അഞ്ചുവയസുള്ള കുഞ്ഞിനു മുന്നില്‍ വച്ചാണു പീഡിപ്പിച്ചതെന്ന് യുവതിയുടെ മൊവി. ഇതോടെ പ്രതികള്‍ക്കെതിരെ പോക്‌സോ ചുമത്താനും തീരുമാനമായി. അഞ്ചു പ്രതികള്‍ കസ്റ്റഡിയിലുണ്ട്. കൂടുതല്‍ പ്രതികളുണ്ടോയെന്ന് അന്വേഷിക്കും. യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തുമെന്നും എസ്പി പറഞ്ഞു.

അതേസമയം ബീച്ച് കാണിക്കാമെന്ന് പറഞ്ഞാണ് ഭര്‍ത്താവ് തന്നെ കുടുംബസുഹൃത്തിന്റെ വീട്ടിലെത്തിച്ചതെന്നു തിരുവനന്തപുരം കഠിനംകുളത്ത് കൂട്ടബലാത്സംഗത്തിനിരയായ യുവതി. തനിക്കു മദ്യം നല്‍കിയത് ഭര്‍ത്താവാണ്. നിര്‍ബന്ധിച്ചു കുടിപ്പിക്കുകയായിരുന്നു. ഭര്‍ത്താവടക്കം ഏഴു പേര്‍ ആ വീട്ടിലുണ്ടായിരുന്നു. ഇതില്‍ നാലു പേരാണ് തന്നെ ഉപദ്രവിച്ചത്. ആ വീട്ടിലുണ്ടായിരുന്ന സ്ത്രീ തന്നോടു ഓടി രക്ഷപ്പെടാന്‍ പറഞ്ഞു. ഇവന്‍മാര്‍ ശരിയല്ലെന്നും പറഞ്ഞു.

വാഹനത്തില്‍ തന്നെയും കുട്ടിയെയും ആളൊഴിഞ്ഞ പറമ്പിലെത്തിച്ചും ഉപദ്രവിച്ചു. തുടയില്‍ സിഗരറ്റ് കത്തിച്ച് പൊള്ളിച്ചു. കവിളത്ത് അടിയേറ്റ് തന്റെ ബോധം പോയി. കുട്ടിയേയും ഉപദ്രവിച്ചു. കുട്ടിയുടെ കരച്ചില്‍ കേട്ടാണ് താന്‍ ഉണരുന്നത്. രാത്രി പത്തു മണിയോടെ വഴിയില്‍ കണ്ട ഒരു കാറിന് കൈകാണിച്ച് കണിയാപുരത്തെ വീട്ടില്‍ എത്തി. പിന്നീട് ഭര്‍ത്താവ് എത്തി തന്നോട് പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടതായും യുവതി പറഞ്ഞു. അതേസമയം, ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയെ ഡിസ്ചാര്‍ജ് ചെയ്തു. ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

സംഭവത്തില്‍ കേരള വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. സംഭവത്തില്‍ തിരുവനന്തപുരം റൂറല്‍ ജില്ലാ പോലീസ് മേധാവിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെടും. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് വനിതാ കമ്മിഷന്‍ കേസെടുത്തത്.

കഠിനകുളം പീഡനക്കേസില്‍ യുവതിയുടെ മൊഴി പുറത്ത്; മകന്റെ മുന്നില്‍ വച്ചായിരുന്നു പിഡിപ്പിച്ചതെന്ന് യുവതി

Similar Articles

Comments

Advertismentspot_img

Most Popular