വിവാഹ മോചനം കഴിഞ്ഞ് ഒരു റോബോട്ടിനെ പോലെയാണ് ജീവിച്ചത്; ആ തീരുമാനം ഒട്ടും പക്വതയില്ലാത്ത ഒന്നായിരിന്നുവെന്ന് ശാന്തി കൃഷ്ണ

സിനിമയില്‍ തിളങ്ങി നിന്ന സമയത്ത് 19ാം വയസ്സിലായിരുന്നു നടന്‍ ശ്രീനാഥുമായുള്ള നടി ശാന്തികൃഷ്ണയുടെ വിവാഹം. അതോടെ സിനിമയില്‍ നിന്നും അകന്നു. എന്നാല്‍ പിന്നീട് ആ തീരുമാനം ഒട്ടും പക്വതയില്ലാത്ത ഒന്നായിരുന്നുവെന്ന് തിരിച്ചറിഞ്ഞെന്ന് ശാന്തികൃഷ്ണ പറയുന്നു. അന്ന് കണ്ടിരുന്ന പ്രണയ സിനിമകള്‍ പോലെ ആയിരിക്കും ജീവിതമെന്ന് കരുതി. പക്ഷേ യാഥാര്‍ഥ്യം അതല്ലായിരുന്നു. ആ പ്രായത്തില്‍ മാതാപിതാക്കള്‍ പറയുന്നത് കേട്ടില്ലെന്നും നടി പറഞ്ഞു.

ആ വിവാഹമോചനത്തിന് ശേഷം രണ്ടു വര്‍ഷങ്ങള്‍ക്ക് കഴിഞ്ഞ് രാജീവ് ഗാന്ധി ഗ്രൂപ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍ സെക്രട്ടറി സദാശിവന്‍ ബജോരെയുമായുള്ള ശാന്തി കൃഷ്ണയുടെ രണ്ടാം വിവാഹം നടന്നു. എന്നാല്‍ 18 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം 2016ല്‍ ഇരുവരും നിയമപരമായി വേര്‍പിരിഞ്ഞു. എന്നാല്‍ ഈ ബന്ധത്തില്‍ ഇരുവര്‍ക്കും രണ്ടു മക്കളുണ്ട്. അതുകൊണ്ട് തന്നെ രണ്ടാമത്തെ വിവാഹമോചനം തനിക്ക് വളരെ പ്രയാസകരമായിരുന്നുവെന്ന് ശാന്തികൃഷ്ണ.

ഒരു അമ്മ എന്ന നിലയില്‍ എന്ത് തീരുമാനം എടുത്താലും അത് കുട്ടികളെ ബാധിക്കുമോ എന്ന ചിന്ത നമുക്ക് ഉണ്ടാകും ആ സമയത്ത് ഒരു റോബോട്ടിനെപ്പോലെയാണ് ജീവിച്ചത്. ശരിക്കും ഒരു കൊക്കൂണില്‍ ആയിരുന്നു. അതില്‍ നിന്നെല്ലാം രക്ഷപ്പെടാന്‍ സുഹൃത്തുക്കളും കുടുംബവും ഒപ്പമുണ്ടായിരുന്നു നടി കൂട്ടിച്ചേര്‍ത്തു.

Similar Articles

Comments

Advertismentspot_img

Most Popular