ആജീവനാന്ത വിലക്ക് നീക്കണം: ശ്രീശാന്ത് സുപ്രീം കോടതിയെ സമീപിച്ചു, ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കുമെന്ന് സൂചന

ന്യൂഡല്‍ഹി: ഒത്തുകളി വിവാദത്തെ തുടര്‍ന്ന് ബി.ബി.സി.ഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ്.ശ്രീശാന്ത് സുപ്രീം കോടതിയെ സമീപിച്ചു. ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കുമെന്നാണ് സൂചന.

ഐ.പി.എല്‍ ആറാം സീസണിലെ വാതുവെപ്പ് കേസിനെത്തുടര്‍ന്ന് 2013 ഒക്ടോബര്‍ പത്തിനാണ് ബി.ബി.സി.ഐ ശ്രിശാന്തിനെതിരെ വിലക്ക് ഏര്‍പ്പെടുത്തിയത്. രാജസ്ഥാന്‍ റോയല്‍സിന്റ താരമായിരുന്ന ശ്രീശാന്തിനെ പഞ്ചാബ് കിംഗ്‌സ് ഇലവനുമായി നടന്ന മത്സരത്തില്‍ വാതുവെപ്പിന് വിധേയനായി കളിച്ചെന്ന് ആരോപിച്ച് 2013 മേയ് 16 നായിരുന്നു പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്.

പൊലീസ് അറസ്റ്റിനു പിന്നാലെയാണ് ബി.ബി.സി.ഐ താരത്തിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത്. എന്നാല്‍ പിന്നീട് വാതുവെപ്പ് കേസില്‍ ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയെങ്കിലും ബി.സി.സി.ഐ വിലക്ക് നീക്കിയിരുന്നില്ല.

ഇതിനെതിരെ ശ്രീശാന്ത് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിലക്ക് നീക്കിയിരുന്നെങ്കിലും ഈ വിധിയെ ചോദ്യം ചെയ്ത് ബി.ബി.സി.ഐ ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ചിന് സമര്‍പിച്ച അപ്പീലില്‍ താരത്തിനെതിരെയുള്ള വിലക്ക് ശരിവെക്കുകയായിരുന്നു. ഇതിനെതിരെയാണ് ശ്രീശാന്ത് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular