പുല്‍വാമ ഭീകാരക്രമണം; മസൂദ് അസ്ഹറിനെ കാണ്ഡഹാറിലെത്തിച്ചത് അജിത് ഡോവല്‍..? 40 ജവാന്‍മാരുടെ കുടുംബത്തോട് മോദി മറുപടി പറയണം, ചിത്രവുമായി രാഹുല്‍

ഡല്‍ഹി: പുല്‍വാമ ഭീകാരക്രമണം തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാക്കാന്‍ കോണ്‍ഗ്രസും. പുല്‍വാമ ഭീകാരക്രമണത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ ഇന്ത്യയില്‍ നിന്ന് കാണ്ഡഹാറില്‍ കൊണ്ടുപോയി മോചിപ്പിച്ചതില്‍ ഇപ്പോഴത്തെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ പങ്ക് വെളിവാക്കുന്ന ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് രാഹുല്‍ ഗാന്ധി.

മസൂദ് അസ്ഹറിനെ കൈമാറുന്ന ചിത്രത്തില്‍ അജിത് ഡോവലിനെ അടയാളപ്പെടുത്തിയാണ് രാഹുല്‍ ഗാന്ധി ട്വീറ്ററിലൂടെ ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്.

‘പുല്‍വാമയില്‍ കൊല്ലപ്പെട്ട 40 സിആര്‍പിഎഫ് ജവന്മാരുടെ കുടുംബത്തോട് മോദി പറയണം. ജവന്മാരുടെ കൊലയാളിയായ മസൂദ് അസ്ഹറിനെ ആരാണ് വിട്ടയച്ചതെന്ന്. മാത്രമല്ല താങ്കളുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവ് പാകിസ്താനിലേക്ക് കൊലയാളിയെ കൈമാറുന്നതിന് കാണ്ഡഹാറിലേക്ക് പോയ വ്യക്തിയാണെന്ന് പറയണമെന്നും’ രാഹുല്‍ പറയുന്നു.

കഴിഞ്ഞ ദിവസം ഇന്ത്യയുടെ തടവിലായിരുന്ന മസൂദ് അസ്ഹറിനെ മോചിപ്പിച്ചത് ബിജെപി സര്‍ക്കാരാണെന്ന് മോദി പറയണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടിരുന്നു.

1999 ല്‍ വാജ്‌പേയി സര്‍ക്കാരാണ് ഭീകരവാദിയായ മസൂദ് അസ്ഹറിനെ ഇന്ത്യ പാകിസ്താനിലേക്ക് കൊണ്ടു കൈമാറിയത്. ഭീകരര്‍ ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ യാത്രാ വിമാനം തട്ടികൊണ്ടുപോയി വിലപേശിയതിന്റെ അടിസ്ഥാനത്തിലായിരുന്നു മോചനം
മസൂദ് അസ്ഹറിനെ ഇന്ത്യന്‍ ജയിലില്‍നിന്ന് മോചിപ്പിച്ചത് ബിജെപി സര്‍ക്കാരാണെന്ന വസ്തുത പ്രധാനമന്ത്രി മോദി രാജ്യത്തോട് സമ്മതിക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

മോദിയോട് എനിക്കുള്ളത് ഒരു ചോദ്യം മാത്രമാണ്. ആരാണ് പുല്‍വാമയില്‍ സിആര്‍പിഎഫ് ജവാന്‍മാരെ കൊന്നത്? ആരാണ് ആ കൊലയാളികളുടെ നേതാവ്? അയാളുടെ പേര് മസൂദ് അസ്ഹര്‍ എന്നാണ്. 1999ല്‍ ബിജെപി സര്‍ക്കാരാണ് മസൂദ് അസ്ഹറിനെ ഇന്ത്യന്‍ ജയിലില്‍നിന്ന് മോചിപ്പിച്ച് പാകിസ്താനിലേയ്ക്ക് അയച്ചതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

മോദി എന്തുകൊണ്ടാണ് ഇതിനെക്കുറിച്ച് ഒന്നും പറയാത്തത്? 40 ജവാന്‍മാരുടെ ജീവനെടുത്ത ഭീകരനെ പാകിസ്താന് കൈമാറിയത് ബിജെപിയാണെന്ന സത്യം എന്തുകൊണ്ട് മിണ്ടുന്നില്ല? മോദി, താങ്കളെപ്പോലെയല്ല ഞങ്ങള്‍, ഭീകരവാദത്തിനു മുന്നില്‍ ഞങ്ങള്‍ മുട്ടുമടക്കില്ല രാഹുല്‍ ഗാന്ധി പറഞ്ഞു.

ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ യാത്രാ വിമാനം ഭീകരര്‍ തട്ടിയെടുക്കുകയും വിലപേശുകയും ചെയ്തതിനെ തുടര്‍ന്നാണ് 1999ല്‍ വാജ്‌പേയി സര്‍ക്കാരിന്റെ കാലത്ത് പാക് തീവ്രവാദിയായ മസൂദ് അസ്ഹറിനെ വിട്ടയച്ചത്‌

Similar Articles

Comments

Advertismentspot_img

Most Popular