ദിലീപ് വിചാരണ തടസപ്പെടുത്താന്‍ ശ്രമിക്കുന്നു; പ്രത്യേക കോടതിയാകാം, അതിവേഗ വിചാരണ വേണമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ് മൂലം സമര്‍പ്പിച്ചു. വിചാരണയ്ക്കു പ്രത്യേക കോടതിയാകാമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. വിചാരണയ്ക്കായി വനിതാ ജഡ്ജിയെ നിയോഗിക്കുന്നതാണ് അഭികാമ്യം. അതിവേഗ വിചാരണ വേണം. കേസിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ചായിരിക്കണം തീരുമാനം. വിചാരണ തടസ്സപ്പെടുത്താന്‍ പ്രതി ദിലീപ് ശ്രമിക്കുന്നുവെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. നടിയുടെ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണു സര്‍ക്കാര്‍ നിലപാടറിയിച്ചത്.

വനിതാ ജഡ്ജി വേണമെന്ന ആവശ്യം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയതിനെ തുടര്‍ന്നാണ് നടി ഹൈക്കോടതിയെ സമീപിച്ചത്. എറണാകുളം ജില്ലയില്‍ വനിതാ ജഡ്ജിമാരില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണു സെഷന്‍സ് കോടതി ആവശ്യം നിരസിച്ചത്. സംഭവദിവസം ഒരു സ്ത്രീയെന്ന നിലയില്‍ താന്‍ നേരിടാനിടയായ ക്രൂരമായ അനുഭവം വനിതാ ജഡ്ജിയോടു മാത്രം വിവരിക്കാന്‍ കഴിയുന്നതാണെന്നു നടി പറയുന്നു.

Similar Articles

Comments

Advertismentspot_img

Most Popular