ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപം ചിക്കൻ ബിരിയാണി വിളമ്പിയ സംഭവം ഇനി ആവർത്തിക്കരുതെന്ന് ഹൈക്കോടതി…!! ജീവനക്കാരനെ ജോലിയിൽനിന്നു പിരിച്ചുവിട്ടതുകൊണ്ട് മാത്രം ആയില്ല.., ഉദ്യോഗസ്ഥർക്കെതിരെ ഉചിത നടപടി വേണമെന്നും കോടതി..!!

കൊച്ചി: തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്ര പരിസരത്ത് ചിക്കൻ ബിരിയാണി വിളമ്പിയ സംഭവം ആവർത്തിക്കരുതെന്ന് ഹൈക്കോടതി. ഇതുമായി ബന്ധപ്പെട്ട ആരോപണത്തിൽ ക്ഷേത്രം ചീഫ് വിജിലൻസ് ഓഫിസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ക്ഷേത്രം ഭരണസമിതി ഉചിതമായ നടപടി സ്വീകരിക്കാനും ഹൈക്കോടതി നിർദേശിച്ചു. ക്ഷേത്രഭൂമിയിൽ താൽക്കാലികമായോ സ്ഥിരമായോ കയ്യേറ്റമുണ്ടായിട്ടുണ്ടെങ്കിൽ നടപടിയെടുക്കണമെന്നും ജസ്റ്റിസുമാരായ അനിൽ.കെ.നരേന്ദ്രൻ, പി.ജി.അജിത്കുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ച് ഉത്തരവിട്ടു. ആചാരലംഘനമടക്കം ചൂണ്ടിക്കാട്ടി ഒരുകൂട്ടം വിശ്വാസികൾ നൽകിയ ഹർജിയാണ് കോടതി ഇന്ന് തീർപ്പാക്കിയത്.

ഇക്കഴിഞ്ഞ ജൂലൈ ആറിനാണ് ശ്രീപത്മനാഭാ സ്വാമി ക്ഷേത്രത്തിലെ വടക്കേ നടയോടു ചേർന്ന മതിലകത്തിനു സമീപമുള്ള ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസറുടെ ഓഫിസിൽ ചിക്കൻ ബിരിയാണി വിളമ്പിയെന്ന ആരോപണമുയർന്നത്. ഈ ഓഫിസിലെ ഒരു താൽക്കാലിക ജീവനക്കാരന്റെ മകനു ജോലി കിട്ടിയതുമായി ബന്ധപ്പെട്ടായിരുന്നു ഇതെന്നാണു റിപ്പോർട്ടുകൾ.

സംഭവം വിവാദമായതോടെ ക്ഷേത്രം ഭരണസമിതി ജീവനക്കാരനെ പിരിച്ചുവിടുകയും ചെയ്തു. എക്സിക്യുട്ടീവ് ഓഫിസർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനും തസ്തികയിൽനിന്നു നീക്കാനും ക്ഷേത്ര ഭരണസമിതിക്കു നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ഒരൂകൂട്ടം വിശ്വാസികൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ചിതയിലേക്കു തീ പകര്‍ന്നത് പെണ്‍മക്കളായ നിരുപമയും നിരഞ്ജനയും… കത്തുന്ന ചിതയ്ക്കു മുന്നില്‍ വിങ്ങിപ്പൊട്ടി ബന്ധുക്കളും സുഹൃത്തുക്കളും…!! എഡിഎം നവീന്‍ ബാബുവിന് കണ്ണീരോടെ വിട…

ക്ഷേത്രപരിസരത്ത് ഇത്തരം സംഭവങ്ങളുണ്ടാകാതിരിക്കാൻ നടപടി ഉറപ്പാക്കണമെന്ന് കോടതി നിർദേശിച്ചു. ക്ഷേത്രം ഭരണസമിതി ജാഗ്രത പാലിക്കണം. പ്രത്യേക സുരക്ഷാ മേഖലയാണ് പത്മനാഭസ്വാമി ക്ഷേത്രപരിസരം എന്നു കോടതി ഓർമിപ്പിച്ചു. താൽക്കാലിക ജീവനക്കാരനെ ജോലിയിൽനിന്നു പിരിച്ചുവിട്ടതു മാത്രം മതിയാകില്ല.

കത്തുന്ന ചിതയ്ക്കരികില്‍ കണ്ണീരു വറ്റാതെ നില്‍ക്കുന്ന രണ്ടു മക്കളുടെയും ഒരമ്മയുടെയും കാഴ്ച മനസില്‍ നിന്നു മറയുന്നില്ല…!! നിശബ്ദമായി മരണം കൊണ്ടു മറുപടി പറഞ്ഞ മനുഷ്യന്‍ നാടിന്റെ വേദന..!!! അവരുടെ കണ്ണുനീര്‍ ഇന്ന് കേരളത്തെ ചുട്ടുപൊള്ളിക്കുന്നു…, ഫേസ്ബുക്ക് പോസ്റ്റുമായി രമേശ് ചെന്നിത്തല

ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ ഉചിത നടപടി വേണം. എന്നാൽ എക്സിക്യുട്ടീവ് ഓഫിസറെ തസ്തികയിൽനിന്നു മാറ്റണമെന്ന ആവശ്യം റിട്ട് ഹർജിയിലൂടെ ഭക്തർക്ക് ഉന്നയിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. സംഭവം അന്വേഷിച്ച ചീഫ് വിജിലൻസ് ഓഫിസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ക്ഷേത്രം ഭരണസമിതിയാണ് അച്ചടക്ക നടപടി സംബന്ധിച്ചു തീരുമാനമെടുക്കേണ്ടത് എന്നും കോടതി വ്യക്തമാക്കി.

കുട്ടികളുടെ മുന്നില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതും നഗ്‌നശരീരം പ്രദര്‍ശിപ്പിക്കുന്നതും കുറ്റകരമെന്ന് ഹൈക്കോടതി ; വാതില്‍ അടയ്ക്കാതെ മാതാവുമായി പ്രതി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട സംഭവത്തിലാണ് ഹൈക്കോടി നിരീക്ഷണം

‘ഇവളാണ് എന്റെ കല്യാണിക്കുട്ടി’ പുതിയ ചിത്രം പങ്കുവച്ച് ഗോപി സുന്ദര്‍, ‘ആരുടെ കൂടെ ഫോട്ടോ എടുത്താലും അവരെ എല്ലാം എന്റെ പുതിയ കാമുകിമാരായി കാണുന്ന എല്ലാ മുഖമില്ലാത്ത കമന്റോളികള്‍ക്കും നന്ദി’

High Court Condemns Serving Non-Vegetarian Food at Sree Padmanabhaswamy Temple
Sree Padmanabhaswamy Temple Kerala High Court Kerala News

pathram desk 1:
Leave a Comment