ക്വാർട്ടറിൽ ബ്രസീലിനെ ഒഴിവാക്കാൻ സ്‌പെയിൻ ബോധപൂർവം തോറ്റു; ആരോപണവുമായി ഹ്യൂഗോ സാഞ്ചസ്

മെക്സിക്കോസിറ്റി: ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ ബ്രസീലിനെ നേരിടുന്നത് ഒഴിവാക്കാൻ ജപ്പാനെതിരായ മത്സരം സ്പെയിൻ ബോധപൂർവം തോറ്റുകൊടുത്തതാണെന്ന ആരോപണവുമായി മുൻ മെക്സിക്കോ താരം ഹ്യൂഗോ സാഞ്ചസ്. ക്വാർട്ടർ ഫൈനലിൽ ബ്രസീലിനെതിരേ കളിക്കുന്നത് ഒഴിവാക്കാനുള്ള ഏറ്റവും നല്ല മാർഗം എന്താണെന്ന് സ്പാനിഷ് പരിശീലകൻ ലൂയി എൻ റീക്കെയ്ക്ക് അറിയാമെന്നും സാഞ്ചസ് പറഞ്ഞു.

എന്നാൽ ഇത്തരത്തിൽ ഉയർന്ന ആരോപണങ്ങൾ സ്പാനിഷ് പരിശീലകൻ ലൂയി എൻ റീക്കെ നിഷേധിച്ചിരുന്നു. തങ്ങൾ ഗ്രൂപ്പിൽ രണ്ടാമത് ഫിനിഷ് ചെയ്യാൻ അഗ്രഹിച്ചിരുന്നില്ലെന്നും ഒന്നാമതാകാനാണ് ശ്രമിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ഗോൾരഹിത സമനിലയിൽ നീങ്ങിയിരുന്ന മത്സരങ്ങൾ അവേശിക്കാൻ 15 സെക്കന്റ് ശേഷിക്കെ ജപ്പാനും കോസ്റ്റാറിക്കയും സ്കോർ ചെയ്താൻ ഞങ്ങൾ പുറത്താകും. അല്ലെങ്കിൽ ജർമ്മനി 5-0 ന് മുന്നിൽ നിൽക്കുകയും ഞങ്ങൾ സമനിലയ്ക്കായി ശ്രമിക്കുകയും ചെയ്യുമ്പോൾ ജപ്പാൻ സ്കോർ ചെയ്താലും ഞങ്ങൾ പുറത്താകും. അതിനാൽ അത്തരത്തിലൊരു ചൂതാട്ടത്തിന് ശ്രമിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ, ഗ്രൂപ്പ് ഇയിൽ മുൻ ചാമ്പ്യൻമാരായ സ്പെയിനിനെ 2-1ന് അട്ടിമറിച്ചാണ് ജപ്പാൻ പ്രീക്വാർട്ടറിൽ കടന്നത്. മൂന്ന് കളിയിലായി ആറ് പോയന്റോടെ ഗ്രാപ്പ് ചാമ്പ്യന്മാരായാണ് ഏഷ്യൻ ശക്തികളുടെ മുന്നേറ്റം. റിറ്റ്സു ഡോൻ (48), ആവോ തനക (51) എന്നിവർ ജപ്പാനായി ഗോൾ നേടി. അൽവാരോ മൊറാട്ട (11) സ്പെയിനായി ലക്ഷ്യം കണ്ടു. തോറ്റെങ്കിലും മികച്ച ഗോൾശരാശരിയിൽ രണ്ടാം സ്ഥാനക്കാരായി സ്പെയിനും പ്രീക്വാർട്ടറിലെത്തി. പ്രീക്വാർട്ടറിൽ ജപ്പാൻ ക്രൊയേഷ്യയെയും സ്പെയിൻ മൊറോക്കോയെയും നേരിടും.

pathram desk 1:
Leave a Comment