ഓഡിഷന് രതിമൂർച്ഛയുടെ സമയത്തെ ശബ്ദമുണ്ടാക്കാനാണ് ആവർ ആവശ്യപ്പെട്ടത്, അഭിനയിച്ചു കാണിക്കാനും പറഞ്ഞു

കാസ്റ്റിംഗ് കൗച് സിനിമ മേഖലയെ സംബന്ധിച്ചു വര്ഷങ്ങളായി നിലനിൽക്കുന്ന ഒന്ന് തന്നെയാണ്. പലരും ഇരകളായി മാറിയിട്ടുണ്ടെങ്കിലും വളരെ കുറച്ച് പേർ മാത്രമേ പിന്നിടെങ്കിലും അതെ കുറിച്ചു തുറന്നെങ്കിലും പറഞ്ഞിട്ടുള്ളു. ചില നിലവിളികൾ കാലത്തിനൊപ്പം എങ്ങോട്ടാ മാഞ്ഞു പോയി. അടുത്ത കാലത്തായി മാത്രമാണ് കാസ്റ്റിംഗ് കൗച്ചിന് എതിരെ പരസ്യമായി സംസാരിച്ചു ആളുകൾ രംഗത്ത് വന്നത്. വലിയൊരുകൂട്ടം ആളുകൾ അതിനെ ഇപ്പോഴും മറച്ചു പിടിക്കുന്നു.

തെന്നിന്ത്യൻ സിനിമയിലും ബോളിവുഡിലുമായി നിരവധി സിനിമകളിൽ വേഷമിട്ട ഒരാളാണ് നടി റായി ലക്ഷ്മി. സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെ കുറിച്ചും ചൂഷണങ്ങൾക്ക് എതിരെയും സംസാരിച്ചു അടുത്തിടെ റായി ലക്ഷ്മി രംഗത്ത് വന്നിരുന്നു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് റായി ലക്ഷ്മി അതേപ്പറ്റി പറഞ്ഞത്. തനിക്ക് ദുരനുഭവങ്ങൾ ഒന്നും ഉണ്ടായിട്ടില്ല എങ്കിലും തന്റെ സുഹൃത്തിനു ഉണ്ടായ മോശം അനുഭവത്തെ പറ്റിയാണ് റായി ലക്ഷ്മി പറഞ്ഞത്.അവരുടെ വാക്കുകൾ ഇങ്ങനെ.

എന്റെ സുഹൃത്ത് ഒരു മോഡൽ ആയിരുന്നു. സിനിമയിൽ അഭിനയിക്കാൻ ആഗ്രഹമുള്ളത് കൊണ്ട് അവളൊരു ഓഡിഷന് പോയി. രതിമൂർച്ഛയുടെ സമയത്തെ ശബ്ദമുണ്ടാക്കാനാണ് അവളോട് ആവശ്യപ്പെട്ടത്. മാത്രമല്ല, അത് അഭിനയിച്ച് കാണിക്കാനും പറഞ്ഞു. ആ സിനിമയിൽ വളരെ ഇന്റിമേറ്റായ രംഗങ്ങളുണ്ട്. അതുറപ്പാണ്. പക്ഷെ ഇങ്ങനെയാണോ ഒരു പെൺകുട്ടിയുടെ കഴിവ് അളക്കേണ്ടത്. അന്ന് അവൾ കരഞ്ഞ് കൊണ്ട് അവിടെ നിന്നും ഓടിപ്പോരുകയായിരുന്നു. അതോടുകൂടി ഒരു നടിയാവുക എന്ന സ്വപ്നം അവൾ ഉപേക്ഷിച്ചു. ഇനി ഒരിക്കലും ബോളിവുഡിൽ ഒരു വേഷം തേടിപ്പോകില്ലെന്ന് അന്ന് അവൾ തീർച്ചയാക്കി. പെൺകുട്ടികൾ അടിവസ്ത്രങ്ങളിൽ നിൽക്കാൻ നിർബന്ധിതരായിട്ടുള്ള സംഭവങ്ങളുണ്ടായിട്ടുണ്ട്. അവരുടെ മാറിടത്തിന്റെയും ഇടുപ്പിന്റെയും അളവെടുക്കാനെന്ന പേരിലാണ് ഈ അതിക്രമം. സ്റ്റുഡിയോകളിൽ ബിക്കിനി മാത്രം ധരിച്ച് നടക്കേണ്ടി വന്നവരുണ്ട്. ഏറ്റവും കഷ്ടം ഇതും അണിഞ്ഞ് റാംപ് വാക്ക് വരെ നടത്താൻ അവർ നിർബന്ധിതരാകുന്നതാണ്.

Similar Articles

Comments

Advertismentspot_img

Most Popular