മലയാളത്തിലെ യുവ സംവിധായകൻ ജിബിത് ജോർജ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. 28 വയസായിരുന്നു. ‘കോഴിപ്പോര്’ എന്ന ചിത്രത്തിലെ രണ്ട് സംവിധായകരിൽ ഒരാളാണ് ജിബിത്.
ഇന്നു രാവിലെ മുതൽ നെഞ്ചുവേദന അനുഭവപ്പെട്ടെങ്കിലും ജിബിറ്റ് അതു കാര്യമാക്കിയിരുന്നില്ല.
ഗ്യാസ് ട്രബിൾ ആണെന്നുകരുതി മരുന്ന് കഴിച്ചു. വേദന കുറയാതെ വന്നപ്പോൾ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിലെത്തിച്ചു, അവിടെവച്ചാണ് മരണം സംഭവിച്ചത്.
ജിബിത് ജോർജും ജിനോയ് ജനാർദനനും ചേർന്നാണ് കോഴിപ്പോര് സംവിധാനം ചെയ്തത്. മാർച്ച് ആറിനാണ് ചിത്രം റിലീസായത്. ഗാഗുൽത്തായിലെ കോഴിപ്പോര് എന്നാണ് ചിത്രത്തിന് ആദ്യം നൽകിയിരുന്ന പേര്. പിന്നീട് ഇത് മാറ്റിയിരുന്നു. ലോക്ക് ഡൗണിന് ശേഷം ചിത്രം വീണ്ടും റിലീസ് ചെയ്യാൻ ഇരിക്കെയാണ് മരണം.