കലോത്സവത്തിനിടെ പരിചയപ്പെട്ടു; വീട്ടിലെത്തി വീട്ടമ്മയെ പീഡിപ്പിച്ച അധ്യാപകർ മുങ്ങി; പിന്നാലെ പൊലീസിന്റെ കളിയും

കോഴിക്കോട്: എലത്തൂരില്‍ വിദ്യാര്‍ഥിനിയുടെ മാതാവിനെ അധ്യാപകര്‍ പീഡിപ്പിച്ചെന്ന പരാതിയില്‍ ഒന്നരമാസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാതെ പൊലീസ്. കലോത്സവത്തിനിടെ പരിചയപ്പെട്ട രണ്ട് അധ്യാപകരാണ് വീട്ടിലെത്തി പീഡിപ്പിച്ചത്. ഒളിവിലാണെന്ന് പൊലീസ് പറയുന്ന പ്രതികള്‍ വ്യാജപ്രചാരണം നടത്തി പരാതിക്കാരിയെ അപമാനിക്കാന്‍ ശ്രമിക്കുന്നതായും ആരോപണമുണ്ട്.

കഴി‍ഞ്ഞവര്‍ഷം ഒക്ടോബറില്‍ ചേവായൂര്‍ ഉപജില്ലാ കലോത്സവത്തിനിടെയാണ് അധ്യാപകര്‍ വീട്ടമ്മയെ പരിചയപ്പെട്ടത്. മേള അവസാനിക്കുന്ന ദിവസം ഉച്ചയ്ക്ക് വീട്ടിലെത്തിയ യുവാക്കളായ അധ്യാപകര്‍ പീഡിപ്പിച്ചെന്നാണ് പരാതി. പേടിച്ചുപോയ വീട്ടമ്മ സംഭവം ആരോടും പറയാതെ മനസില്‍ സൂക്ഷിച്ചു. മാനസിക സംഘര്‍ഷം കൂടിയതോടെ പെരുമാറ്റത്തില്‍ മാറ്റം വന്നു. ഇതോടെയാണ് വീട്ടുകാരോട് പീഡ‍നവിവരം തുറന്ന് പറഞ്ഞത്.

ജനുവരി 24ന് എലത്തൂര്‍ പൊലീസെടുത്ത കേസ് ദിവസങ്ങള്‍ക്കുള്ളില്‍ വനിതാ സെല്ലിന് കൈമാറി. ഇതിനിടയില്‍ പ്രതികള്‍ മുന്‍കൂര്‍ ജാമ്യത്തിന് ഹൈക്കോടതിയെ സമീപച്ചതോടെ പൊലീസ് അന്വേഷണം മന്ദഗതിയിലായി. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പ്രതികളെ കണ്ടെത്താന്‍ ശ്രമിക്കുന്നുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥയുടെ വിശദീകരണം.

pathram desk 2:
Leave a Comment