ശ്രീദേവിയുടെ മരണത്തിന്റെ സത്യാവസ്ഥ പുറത്തുവന്നു

ദുബൈയ്: നടി ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് ദുബൈ പബ്ലിക് പ്രോസിക്യൂഷന്റെ റിപ്പോര്‍ട്ട്. അബദ്ധത്തിലുള്ള മുങ്ങിമരണമാണ് സംഭവിച്ചതെന്ന ഫൊറന്‍സിക് റിപ്പോര്‍ട്ട് അംഗീകരിച്ച പ്രോസിക്യൂഷന്‍ ഇക്കാര്യത്തില്‍ അന്വേഷണം അവസാനിപ്പിച്ചു. പ്രോസിക്യൂഷന്‍ അനുമതി നല്‍കിയതോടെ ശ്രീദേവിയുടെ മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുനല്‍കി.

രണ്ടു ദിവസത്തിലേറെ നീണ്ട അനിശ്ചിതത്വത്തിന് ഒടുവിലാണ് ശ്രീദേവിയുടെ മൃതദേഹം ഇന്ത്യയിലേക്കു കൊണ്ടുവരുന്നതിന് തടസം നീങ്ങിയത്. ശനിയാഴ്ച രാത്രി ദുബൈയിലെ ഹോട്ടല്‍ മുറിയിലായിരുന്നു ശ്രീദേവിയുടെ മരണം. ഹൃദയസ്തംഭനമാണെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഹോട്ടലിലെ ബാത് ടബില്‍ മുങ്ങിയാണ് ശ്രീദേവി മരിച്ചതെന്ന ഫൊറന്‍സിക് റിപ്പോര്‍ട്ട് വന്നതോടെ കാര്യങ്ങള്‍ കുഴഞ്ഞുമറിഞ്ഞു. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്താതെ മൃതദേഹം വിട്ടുനല്‍കാനാവില്ലെന്ന സാഹചര്യമുണ്ടായി. ഈ അനിശ്ചിതാവസ്ഥയാണ് ദുബൈ പബ്ലിക് പ്രോസിക്യൂഷന്റെ റിപ്പോര്‍ട്ടോടെ അവസാനിച്ചത്.ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹതയില്ല, മൃതദേഹം വിട്ടുനല്‍കാന്‍ പ്രോസിക്യൂഷന്റെ അനുമതി.ബോധരഹിതയായി ബാത് ടബില്‍ വീണ്, ശ്വാസകോശത്തില്‍ വെള്ളം കയറിയാണ് ശ്രീദേവി മരിച്ചതെന്ന ഫൊറന്‍സിക് റിപ്പോര്‍ട്ട് പ്രോസിക്യൂഷന്‍ ശരിവച്ചു. ഇതുമായി ബന്ധപ്പെട്ട് എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തയായതായും അന്വേഷണം അവസാനിപ്പിച്ചതായും അധികൃതര്‍ വ്യക്തമാക്കി.

pathram desk 2:
Leave a Comment