വിഎസ് അച്യുതാനന്ദനെതിരേയും കൊലവിളി നടത്തി, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ആകാശ് തില്ലങ്കേരി

കൊച്ചി: യൂത്ത് കോണ്‍ഗ്രസ്സ് നേതാവ് ശുഹൈബ് കൊല്ലപ്പെട്ട കേസില്‍ അറസ്റ്റിലായ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ആകാശ് തില്ലങ്കേരി വി.എസ് അച്യുതാനന്ദനെതിരെയും വധഭീഷണി നടത്തിയതിന്റെ തെളിവ് പുറത്തുവന്നു. 2015ല്‍ വി.എസ് സിപിഎം സംസ്ഥാന സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപോകുന്ന ദിവസമാണു വധഭീഷണി മുഴക്കി ഫെയ്‌സ്ബുക്കില്‍ ആകാശ് പോസ്റ്റ് ഇട്ടത്.നേരത്തെ ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജീഷിനെതിരെയും വൈശാഖിനെതിരെയും ആകാശ് കൊലവിളി നടത്തുന്ന വീഡിയോ പുറത്തുവന്നിരുന്നു.ഇതില്‍ വൈശാഖ് മാത്രമാണ് ഇപ്പോള്‍ ജീവിച്ചിരിക്കുന്നത്.
തനിക്കെതിരെ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് പാസാക്കിയ പ്രമേയം പിന്‍വലിക്കാത്തതില്‍ പ്രതിഷേധിച്ചാണു ഫെബ്രുവരി 22നു സമ്മേളനത്തില്‍ നിന്നു വിഎസ് ഇറങ്ങിപ്പോയത്. അന്നു വൈകിട്ടാണ് ഫെയ്‌സ്ബുക്കില്‍ വന്ന ആകാശ് പോസ്റ്റിട്ടത്. പോസ്റ്റിനു ചില സുഹൃത്തുക്കളില്‍ നിന്നു വിമര്‍ശനമുണ്ടായപ്പോള്‍, ‘വല്യേട്ടന്‍’ സിനിമയിലെ മമ്മൂട്ടിയുടെ ഡയലോഗ് ആക്ഷേപഹാസ്യ രൂപത്തില്‍ അവതരിപ്പിച്ചതാണെന്ന മട്ടിലായിരുന്നു ആകാശിന്റെ മറുപടി.

ആകാശ് തില്ലങ്കേരിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

അറിയാവുന്ന നല്ല ഭാഷയില്‍ നിന്നോടൊക്കെ ഞങ്ങള്‍ പറയേണ്ടത് പറഞ്ഞു. നീ പക്ഷെ കൂടെ കൊണ്ട് വന്നിട്ടുള്ള ഈ മാധ്യമ ഇണ്ടിക്കോപ്പന്‍മാരുടെ മസിലിന്റെ വലിപ്പം കൊണ്ടുള്ള ധൈര്യം കാണിച്ച്
മുന്നോട്ട് ദാബബബഇതിനപ്പുറം കടന്നാല്‍ പാര്‍ട്ടി വിരുദ്ധര്‍ക്കും കുലംകുത്തികള്‍ക്കും ഒഞ്ചിയം ചന്ദ്രന്റെ രക്തസാക്ഷി സ്തൂപത്തിനപ്പുറം കുഴി മറ്റൊന്ന് വെട്ടേണ്ടി വരും.
കാലുപിടിക്കാന്‍ കുനിയുന്നവന്റെ മൂര്‍ദ്ദാവില്‍ തുപ്പണ സ്വഭാവം കാണിച്ചാല്‍ ഈ ഭൂമി മലയാളത്തില്‍ സഖാക്കള്‍ക്ക് പൊന്നുമോന്റെ മോനും വിഷയമല്ല…
ഏലംകുളം മനയ്ക്കല്‍ ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ ശിഷ്യരാ തല്ലുംപടിയില്‍ സഖാക്കള്‍…
അതീ ചെക്കന്‍മാര്‍ക്ക് കാണിച്ച് കൊടുക്കണം എന്നാണേല്‍ വരാന്‍ പറ നായിന്റ മക്കളോട്…!

pathram desk 2:
Leave a Comment