എന്റെ സാറേ..! അന്ന് ഞാന്‍ ഉറപ്പിച്ചു… സച്ചിന്റെ മകളെ വിവാഹം കഴിക്കാന്‍ തീരുമാനിച്ച നിമിഷം വെളിപ്പെടുത്തി സാറയുടെ ശല്യക്കാരന്‍ ‘കാമുകന്‍’

മുംബൈ: സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ മകള്‍ സാറ തെന്‍ഡുല്‍ക്കറെ ശല്യം ചെയ്തതിന് 32 കാരനായ ദേബ്കുമാര്‍ മെയ്തിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സാറയെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് സച്ചിന്റെ വീട്ടിലേക്ക് നിരന്തരം ഫോണ്‍ വിളിക്കുകയും ഓഫീസില്‍ നേരിട്ടെത്തുകയും ചെയ്തതിനുപിന്നാലെയാണ് പശ്ചിമ ബംഗാളില്‍ നിന്നുളള യുവാവിനെ അറസ്റ്റ് ചെയ്തത്.

എന്നാല്‍ സാറയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതിന് ചില വിചിത്രമായ കാരണങ്ങളാണ് യുവാവ് മാധ്യമങ്ങളോട് പറഞ്ഞതെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ടിവിയില്‍ സാറയെ കണ്ടപ്പോഴാണ് പ്രണയം തോന്നിയത്. ഒരു ദിവസം ആകാശത്തേക്ക് നോക്കി ചോദിച്ചു സാറയാണോ എന്റെ ഭാര്യ? ഉടന്‍തന്നെ മിന്നല്‍ ഉണ്ടായി. അപ്പോഴാണ് സാറയാണ് എന്റെ ഭാര്യയെന്ന് ഉറപ്പിച്ചത്. സച്ചിന്റെ ഓഫീസിലേക്ക് ഫോണ്‍ ചെയ്തപ്പോള്‍ ഞാന്‍ ഈ വിവരം പറഞ്ഞു. ഹിന്ദിയിലാണ് ഞാന്‍ സംസാരിച്ചത്. സാറ തെന്‍ഡുല്‍ക്കറാണ് എന്റെ ഭാര്യ, എനിക്കവളെ വിവാഹം ചെയ്യണം എന്നു പറഞ്ഞു” ദേബ് മാധ്യമങ്ങളോട് വിശദീകരിച്ചു.

കൈയ്യില്‍ ദേബ് ആന്റ് സാറ എന്നെഴുതിയ ടാറ്റൂവും ഇയാള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ കാണിച്ചു. സാറയ്ക്ക് 13 വയസ്സ് തികഞ്ഞ 2011 ലാണ് താന്‍ ടാറ്റൂ പതിച്ചതെന്നും ഇയാള്‍ പറഞ്ഞു.

pathram desk 1:
Leave a Comment