ലോക്കറിലുള്ള ഒരുകോടി സ്വപ്നയുടേതല്ലെന്ന് എന്‍ഫോഴ്സ്മെന്റ്; പണം ആരുടേത്?

തിരുവനന്തപുരം: സര്‍ക്കാരില്‍ നിന്നുള്ള ഉന്നതരും വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയില്‍ ലഭിച്ച കമ്മിഷന്‍ തുകയുടെ പങ്ക് പറ്റിയെന്ന സംശയത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സ്വപ്നയുടെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന ഒരുകോടിയിലധികം രൂപ മറ്റാര്‍ക്കോ വേണ്ടിയാണെന്നും ഇത് ആര്‍ക്കെന്ന് സ്വപ്ന വെളിപ്പെടുത്തുന്നില്ലെന്നും ഇഡ‍ി ചൂണ്ടിക്കാട്ടുന്നു. കമ്മിഷന്‍ തുകയില്‍ വ്യക്തത വരുത്താനായി യുണീടാക് ഉടമയെ ഇഡി വീണ്ടും ചോദ്യം ചെയ്യും.

20 കോടി രൂപയുടെ ലൈഫ് മിഷന്‍ പദ്ധതിയില്‍ നാലു കോടി 30 ലക്ഷം രൂപ കമ്മിഷന്‍ തുകയായി കൊടുത്തു എന്നായിരുന്നു യുണീടാക് ഉടമ സന്തോഷ് ഈപ്പന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കൊടുത്ത മൊഴിയില്‍ വ്യക്തമാക്കിയത്. ഇതില്‍ 3 കോടിയിലേറെ രൂപ സ്വപ്നയും സരിത്തും സന്ദീപും യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥനും കരാറില്‍ ഇടപെട്ട ഈജിപ്ഷ്യന്‍ പൗരനും വീതിച്ചെടുക്കുകയായിരുന്നു ബാക്കിവന്ന ഒരു കോടിയാണ് സ്വപ്ന ലോക്കറില്‍ സൂക്ഷിച്ചത്.

.ബെനാമി ഇടപാടില്‍ മറ്റാര്‍ക്കോ വേണ്ടിയാണ് ഈ തുക സൂക്ഷിച്ചതെന്നും അത് ആര്‍ക്കുവേണ്ടിയാെണന്ന് സ്വപ്ന വെളിപ്പെടുത്തുന്നില്ലെന്നും ഇഡി വ്യക്തിമാക്കി. സര്‍ക്കാരില്‍ നിന്നുള്ള ഉന്നതരാകാം തുകയുടെ പങ്കു പറ്റിയതെന്ന വിലയിരുത്തലിലാണ് അന്വേഷണ സംഘം. കമ്മിഷന്‍ തുകയില്‍ കൂടുതല്‍ വ്യക്തതവരുത്താനും. ലൈഫ് മിഷന്‍ പദ്ധതിയുടെ കരാര്‍ തയാറാക്കിയപ്പോള്‍ മറ്റാരെങ്കിലും ഇടപെട്ടോ എന്നറിയാനും യുണീടാക് ഉടമ സന്തോഷ് ഈപ്പനെ ഇഡി വീണ്ടും ചോദ്യം ചെയ്യും. സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷയില്‍ നാളെ വിധി വന്നതിനുശേഷം സന്തോഷിനെ വിളിപ്പിക്കാനാണ് തീരുമാനം.

pathram desk 1:
Leave a Comment