സാധനം വാങ്ങാന്‍ പുറത്തുപോയ മകന്‍് മടങ്ങിയെത്തിയത് ഭാര്യയുമായി: പരാതിയുമായി അമ്മ പോലീസ് സ്‌റ്റേഷനില്‍

പലചരക്ക് സാധനം വാങ്ങാന്‍ പുറത്തുപോയ മകന്‍ മടങ്ങിയെത്തിയത് ഭാര്യയുമായി. മകന്റെ രഹസ്യ വിവാഹം അഗീകരിക്കാതെ അമ്മ പരാതിയുമായി പൊലീസ് സ്‌റ്റേഷനില്‍ എത്തി. താനറിയാതെയാണ് വിവാഹം നടന്നതെന്നും സ്വീകരിക്കാന്‍ തയാറല്ലെന്നും അവര്‍ പൊലീസിനോട് പറഞ്ഞു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ഇന്നലെയാണ് സംഭവം.

രണ്ടു മാസം മുന്‍പ് ഹര്‍ദ്വാറിലെ ആര്യ സമാജ് മന്ദിറില്‍ വച്ച് സാഹിബാബാദ് സ്വദേശിയായ ഗുഡ്ഡു, സവിത എന്ന പെണ്‍കുട്ടിയെ വിവാഹം ചെയ്തിരുന്നു. എന്നാല്‍ സാക്ഷികള്‍ ഇല്ലാത്തതിനാല്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നില്ല. വിവാഹ ശേഷം ഡല്‍ഹിയില്‍ ഒരു വാടക വീട്ടിലാണ് സവിതയെ താമസിപ്പിച്ചിരുന്നത്. ഹര്‍ദ്വാറില്‍ പോയി വിവാഹ സര്‍ട്ടിഫിക്കറ്റ് വാങ്ങാനിരിക്കെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ലോക്ഡൗണ്‍ കാരണം വീടൊഴിയാന്‍ ഉടമസ്ഥന്‍ ആവശ്യപ്പെട്ടതുകൊണ്ട് സവിതയെ വീട്ടിലേക്ക് കൊണ്ടുവന്നതാണെന്ന് ഗുഡ്ഡു പറയുന്നു.

ഇരുവരെയും വീട്ടില്‍ കയറ്റാന്‍ ഗുഡ്ഡുവിന്റെ അമ്മ അനുവദിക്കാത്തതിനാല്‍ സവിതയെ വാടകവീട്ടില്‍ താമസിപ്പിക്കണമെന്ന് സാഹിബാബാദ് പൊലീസ് വീട്ടുടമയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

pathram:
Leave a Comment